ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി.
മുംബൈയുടെ വിജയത്തിൽ നിര്‍ണ്ണായകമായത് ഇടങ്കയ്യന്‍ പേസര്‍ അശ്വനി കുമാറിന്റെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു. ഇപ്പോൾ ആ വിക്കറ്റ് നേട്ടത്തിൽ തന്നെ സഹായിച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അശ്വനി.
‘വിക്കറ്റുകൾ നേടാൻ തന്നെ സഹായിച്ചത് നായകൻ ഹർദിക് പാണ്ഡ്യയുമായുള്ള ആശയവിനിമയമായിരുന്നു, ഷോര്‍ട്ട് ബോളുകളും കൃത്യമായ ലെങ്തും പരീക്ഷിക്കാനുള്ള തീരുമാനം എടുത്തത് ഇരുവരും ചേർന്ന്’, മത്സരശേഷം അശ്വനി വ്യക്തമാക്കി. ‘അഹമ്മദാബാദിലേത് കറുത്ത മണ്ണുള്ള പിച്ചായതിനാല്‍ പന്ത് താഴ്ന്നു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളേക്കാള്‍ ഉപരി, പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്’, താരം കൂട്ടിച്ചേർത്തു.