പന്ത് കളിയിൽ കിട്ടാതെ എനിക്ക്...,2019 ലോകകപ്പ് സെമിക്ക് മുമ്പ് സംഭവിച്ച പ്രശ്നത്തെക്കുറിച്ച് ഷമി; നടത്തിയിരിക്കുന്നത് വമ്പൻ വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം പൊസിഷനുള്ള ഷമി ലൈനിലും ലെങ്ങ്തിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ എതിരാളികളെ കുഴപ്പിക്കുകയും അവരെ തകർക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പല വിജയങ്ങളിലും താരം നിർണായക പ്രകടനമാണ് നടത്തിയത്.

നിലവിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ഏറെ നാളെ കളത്തിന് പുറത്തായിരുന്ന ഷമി അതിനെ എല്ലാം അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. 2023 ലോകകപ്പിനിടെയാണ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റത്. ടൂർണമെൻ്റ് അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ അതിനെ എല്ലാം അതിജീവിച്ച് താരം ഇപ്പോൾ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടിയിട്ടും ന്യൂസിലൻഡിനെതിരായ 2019 ഏകദിന ലോകകപ്പ് സെമിഫൈനലിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയ മാനേജ്‌മെൻ്റിൻ്റെ തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മുതിർന്ന ടീം ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി സമ്മതിച്ചു.

സതാംപ്ടണിൽ അഫ്ഗാനിസ്ഥാനെതിരെ 4-40, മാഞ്ചസ്റ്ററിൽ വെസ്റ്റ് ഇൻഡീസിനെതിരെ 4-16, ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ 5-69 ഉൾപ്പടെ തകർപ്പൻ പ്രകടനമാണ് താരം ഈ കാലഘട്ടത്തിൽ നടത്തിയത്. ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തിനും സെമിഫൈനലിനും പേസർ ബെഞ്ചിലിരുന്നു.

ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ഷോയായ ‘അൺപ്ലഗ്ഡ്’ എന്ന പരിപാടിയിൽ ഷമി 2019 ഏകദിന ലോകകപ്പിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചു. മാഞ്ചസ്റ്ററിൽ ന്യൂസിലൻഡിനെതിരായ നോക്കൗട്ട് മത്സരത്തിൽ നിന്ന് പുറത്തായതിൽ തനിക്ക് അൽപ്പം ആശയക്കുഴപ്പമുണ്ടെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു:

“എനിക്ക് ഒരു കാര്യം മനസ്സിലായില്ല. എൻ്റെ മനസ്സിൽ ഈ ചോദ്യങ്ങളുണ്ട് . ഓരോ ടീമിനും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ വേണം. അന്ന് ഞാൻ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇതിൽ കൂടുതൽ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? എനിക്ക് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. .. ഒരവസരം തന്നാൽ ഞാൻ സംസാരിക്കും.

“പന്ത് കൈയിൽ കിട്ടിയാൽ എൻ്റെ കഴിവ് പ്രകടിപ്പിക്കാം. എനിക്ക് അവസരം കിട്ടി, മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. പിന്നീട് ഞങ്ങൾ ന്യൂസിലൻഡിനോട് തോറ്റപ്പോൾ ഞാൻ ആ മത്സരത്തിൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഞാൻ ആകെ നാല് മത്സരങ്ങൾ കളിച്ചു. ഇവിടെ 13 വിക്കറ്റ് വീഴ്ത്തി. 2023 ഏകദിന ലോകകപ്പിൽ ഞാൻ ഏഴ് മത്സരങ്ങൾ കളിച്ചു, 24 വിക്കറ്റ് വീഴ്ത്തി.

മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും 2019 ലോകകപ്പ് സെമിഫൈനലിനുള്ള പ്ലേയിംഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ വ്യക്തത തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യേണ്ടതിൻ്റെ ആവശ്യം തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഷമിയുടെ മറുപടി. “ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നില്ല. എന്തിനാണ്? ആവശ്യമില്ല. നിങ്ങൾക്ക് എൻ്റെ കഴിവുകൾ വേണമെങ്കിൽ, എനിക്കൊരു അവസരം തരൂ, അതാണ്,” ഉത്തർപ്രദേശിൽ ജനിച്ച പേസർ പറഞ്ഞു.

2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് 18 റൺസിന് ഇന്ത്യ തോറ്റിരുന്നു. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ 49.3 ഓവറിൽ 221 റൺസിന് പുറത്തായി.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി