Ipl

ഞാൻ സച്ചിനോ ധോണിയോ കോഹ്‌ലിയോ അല്ല, എന്തിനാണ് അവർ എന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നത്- പ്രവീൺ താംബെ

41ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ പ്രവീണ്‍ താംബെയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘കോന്‍ പ്രവീണ്‍ താംബെ. “ഞാൻ സച്ചിനോ ധോണിയോ കോഹ്‌ലിയോ അല്ല, എന്തിനാണ് അവർ എന്റെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നത്?” തന്റെ ജീവിതം സിനിമയാക്കണമെന്ന ആശയവുമായി ഒരു പ്രൊഡക്ഷൻ ഹൗസ് പ്രവീൺ താംബെയെ സമീപിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി നടത്തിയ ഒരു പ്രത്യേക സ്‌ക്രീനിംഗിൽ സൂപ്പർ താരമായ ശ്രേയസ് അയ്യർ, മുൻ താരം അഭിഷേക് നായർ തുടങ്ങിയവർ സിനിമ കഴിഞ്ഞതിന് ശേഷം കരഞ്ഞു.

വിദേശ കളിക്കാരും താംബയെ ആലിംഗനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യാൻ താംബെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല; വാക്കുകളൊന്നും പുറത്തേക്ക് വന്നില്ലെങ്കിലും എങ്ങനെയോ തന്റെ വികാരങ്ങളെ നിയന്ത്രിച്ചു. “എനിക്ക് എല്ലാവരോടും പറയാൻ കഴിയുന്ന ഒരേയൊരു കാര്യം നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുകയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുക എന്നതാണ്,” താംബെ പറഞ്ഞു.

ഒരുപക്ഷെ, ആ വാക്കുകൾ നല്ല ബോധ്യത്തോടെ പറയാൻ അദ്ദേഹത്തെക്കാൾ യോഗ്യതയുള്ളവർ അധികമില്ല. ​2013ൽ രാജസ്ഥാനാണ് താബെയെ ആദ്യമായി ടീമിലെടുത്തത്. അതിന് മുമ്പ് അദ്ദേഹം പ്രഫഷനൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ആ സീസണിൽ രാജസ്ഥാൻ ജഴ്സിയണിഞ്ഞതോടെ ഐ.പി.എല്ലിൽ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരമായി അദ്ദേഹം മാറി. 2014 സീസണിൽ കൊൽക്കത്തക്കെതിരെ ഹാട്രിക് നേടി മിന്നിത്തിളങ്ങി.

2020 ഐ.പി.എല്ലിന് മുന്നോടിയായി നടന്ന താരലേലത്തിൽ കെ.കെ.ആർ താംബെയെ ലേലത്തിൽ എടു​ത്തു. അനുമതിയില്ലാതെ ടി10 ലീഗിൽ കളിച്ചുവെന്ന കാരണത്താൽ താംബെയുടെ കരാർ ബി.സി.സി.ഐ റദ്ദാക്കി. ഐ.പി.എൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കൂടി കളിക്കാരനും താംബെ ആയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം