'അവന്റെ ഇംഗ്ലീഷ് മികച്ചതല്ല'; ബാബര്‍ അസമിനെ പരിശീലിപ്പിക്കുന്നതിലെ വെല്ലുവിളി വെളിപ്പെടുത്തി ഹെര്‍ഷല്‍ ഗിബ്‌സ്

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ബാറ്ററും മുന്‍ കറാച്ചി കിംഗ്സ് പരിശീലകനുമായ ഹെര്‍ഷല്‍ ഗിബ്സ് പിഎസ്എല്‍ സമയത്ത് ബാബര്‍ അസമുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ബാബര്‍ അസമുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഭാഷ ഒരു തടസ്സമാണെന്ന് ഗിബ്‌സ് തുറന്നു സമ്മതിച്ചു. കൃത്യമായ വാക്കുകളില്‍ പറഞ്ഞാല്‍, പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്ററുടെ ഇംഗ്ലീഷ് അവ്യക്തത ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു.

അടുത്തിടെ നടന്ന ഏകദിനങ്ങളില്‍ വ്യക്തമായി ഫോമിലല്ലാത്ത അസം, ആദ്യം ന്യൂസിലന്‍ഡിനെതിരെയും പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെയും യഥാക്രമം 10 (23), 23 (19) റണ്‍സ് നേടി നിരാശപ്പെടുത്തി. പാകിസ്ഥാന്‍ ബാറ്ററുടെ പോരാട്ടം കണ്ടതിന് ശേഷം, ഒരു ഉപയോക്താവ് എക്സില്‍ എഴുതി, ”ഹേ ഗിബ്സ്, 2021/2022 ല്‍ കറാച്ചി കിംഗ്സിനൊപ്പമുള്ള പിഎസ്എല്‍ സമയത്ത് നിങ്ങള്‍ ചെയ്തതുപോലെ ബാബര്‍ അസമിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കു? ഈ സമയം അവന്‍ നിങ്ങളുടെ ഇടപെടല്‍ നിരസിക്കില്ലെന്ന് ഞാന്‍ കരുതുന്നു.

മറുപടിയായി, ഹെര്‍ഷെല്‍ ഗിബ്സ് പറഞ്ഞു, ‘ഭാഷ ബാബറിന്റെ പ്രശ്നമാണ്… നിങ്ങള്‍ക്കറിയാവുന്നതുപോലെ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അത്ര മികച്ചതല്ല. അതിനാല്‍ അദ്ദേഹത്തിന് പോയിന്റുകള്‍ നേടുന്നത് ബുദ്ധിമുട്ടാണ്.’

ഈ കമന്റിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ആശയവിനിമയം എളുപ്പമാക്കുന്ന നിരവധി വിവര്‍ത്തന ഉപകരണങ്ങള്‍ ഇന്ന് ലഭ്യമായതിനാല്‍ ഈ പ്രസ്താവന ഒഴികഴിവാണെന്ന് ചിലര്‍ പറയുന്നു. മറ്റുള്ളവര്‍ ഗിബ്‌സ് പറഞ്ഞതിനോട് യോജിക്കുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക