അന്ന് അറിയാതെ ടീമിൽ എടുത്തവൻ ഇന്ന് ഇതിഹാസം; ബ്ലഡി പോയേറ്റിക്ക് ജസ്റ്റിസ്; കിങ്‌സ് ഇലവൻ പഞ്ചാബിന്റെ രക്ഷകൻ ശശാങ്ക് സിംഗ്

ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് 30 വയസ് ആകുമ്പോൾ കരിയർ അവസാനിച്ചു എന്ന തോന്നൽ ഉണ്ടാകുന്ന പ്രായമാണ്. പലരും തന്റെ പാഷൻ വിട്ടു കുടുംബത്തിന് വേണ്ടി അധ്വാനിക്കാൻ വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കുന്ന കാഴ്ചയാണ് നാം കാണാറ്. എന്നാൽ തന്റെ 32 ആം വയസിൽ ശശാങ്ക് സിങ് എന്ന ഛത്തീസ്ഗഢുകാരന് ജീവിതത്തിലെ സുവർണ്ണ കാലഘട്ടം തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നോള്ളൂ. കഴിഞ്ഞ ഐപിഎലിൽ അറിയാതെ ടീമിലേക്ക് എടുത്തവനിൽ നിന്നും ഇന്ന് അറിഞ്ഞോണ്ട് എടുത്തവനാകാൻ താരത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കാറ്റിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്.

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ നേരിട്ട താരമായിരുന്നു ശശാങ്ക് സിങ്. പ്രീതി സിന്റയുടെ കിങ്‌സ് ഇലവൻ പഞ്ചാബിലേക്ക് അറിയാതെ തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു അദ്ദേഹം. മറ്റൊരു കളിക്കാരനാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട് പഞ്ചാബിലേക്ക് വന്ന ശശാങ്ക് ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്നായി അദ്ദേഹം 354 റൺസ് ആണ് അടച്ചെടുത്തത്.

മുംബൈക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരം നാളുകൾ ഏറെയായി ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ കഷ്ടപെടുകയായിരുന്നു. ഒരുപാട് തവണ ടീമിൽ നിന്നും ടൂർണമെന്റുകളിൽ നിന്നും തഴയപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളുടെ റിസര്‍വ് ബെഞ്ചിലിരിക്കേണ്ടിവന്നിട്ടും ചിലപ്പോള്‍ താരലേലത്തില്‍ ഇടം ലഭിക്കാതിരുന്നിട്ടും ശശാങ്ക് പതറിയില്ല. കഴിഞ്ഞ ലേലത്തിൽ എല്ലാവരും അദ്ദേഹത്തിന്റെ പേര് കേട്ട് ചിരിച്ചു. എന്നാൽ എല്ലാ പരിഹാസങ്ങളും സ്വയം മനസ്സിൽ ഒതുക്കി അദ്ദേഹം ബാറ്റ് കൊണ്ട് മറുപടി നൽകി.

തെറ്റ് പറ്റി കിങ്‌സ് ഇലവൻ പഞ്ചാബ് തിരഞ്ഞെടുത്ത താരത്തിന് ദൈവം നൽകിയ ശെരിയായ ഒരു തെറ്റായിരുന്നു അത്. ഈ വർഷം നടന്ന ഐപിഎലിൽ അദ്ദേഹത്തിന്റെ തലവര മാറിയത് ഗുജാറാത്തിനെതിരേ നേടിയ 29 പന്തില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്തപ്പോഴായിരുന്നു. പിന്നീട് ഹൈദരാബാദിനെതിരെ 25 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനെതിരേ 25 പന്തില്‍ 41 റൺസും അടിച്ചെടുത്തു. അവസാനം കൊല്‍ക്കത്തയ്ക്കെതിരേ മികച്ച വിജയം പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 28 പന്തില്‍ 68 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ശശാങ്ക് ഐപിഎലിൽ തന്റെ മുദ്ര പതിപ്പിച്ചിരുന്നു. ഇനി അദ്ദേഹം തന്റെ വിജയ യാത്ര അടുത്ത ഐപിഎലിൽ തുടരാനുള്ള പരിശ്രമത്തിലാണ്. തുടർന്ന് ഇന്ത്യൻ നീല കുപ്പായം അണിയാൻ സാധിക്കട്ടെ എന്ന പ്രതീക്ഷയിലുമാണ് ആരാധകർ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക