അവൻ എന്റെ ബണ്ണി അല്ല, ആ ഇന്ത്യൻ താരത്തെ ഞാൻ ഇത്തവണ തീർക്കും: സ്‌കോട്ട് ബോളണ്ട്

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിക്ക് എതിരെ ഒരിക്കൽ കൂടി ബൗൾ ചെയ്യാൻ കാത്തിരിക്കുകയാണെന്ന് സ്‌കോട്ട് ബോളണ്ട്. കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തു. 2018-19ൽ കോഹ്‌ലി ഇന്ത്യയെ ഓസ്‌ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ചു. 2020-21 ൽ അവിടെ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ 36 റൺസിന് പുറത്തായി മത്സരത്തിൽ 10 വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങി. എന്നാൽ നായകൻ കോഹ്‌ലി ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം മടങ്ങിയെങ്കിലും നിരവധി പരിക്കുകൾക്കും ബുദ്ധിമുട്ടുകൾക്കും ഒടുവിൽ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ 2 – 1 നു പരമ്പര സ്വന്തമാക്കി.

ഓവലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കോഹ്‌ലി ബോളണ്ടിനെ നേരിട്ടു. രണ്ട് ഇന്നിംഗ്‌സുകളിലും 14, 49 റൺസിന് മുൻ താരത്തെ ബോളണ്ട് പുറത്താക്കി. പാറ്റ് കമ്മിൻസും കൂട്ടരും ഏറ്റുമുട്ടലിൽ 209 റൺസിന് വിജയിച്ചു. ഇത്തവണത്തെ ബോർഡർ-ഗവാകർ ട്രോഫിയിൽ ഇന്ത്യയെ അട്ടിമറിക്കാനുള്ള ഫേവറിറ്റുകൾ ഓസ്‌ട്രേലിയയായിരിക്കുമെന്ന് ബോളണ്ട് അഭിപ്രായപ്പെട്ടു.

“ഞങ്ങൾക്ക് ക്ലാസ് ബൗളിംഗ് ആക്രമണം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ലോകത്തിലെ ഏറ്റവും മികച്ച ചില കളിക്കാർ ഞങ്ങൾക്കായി നല്ല രീതിയിൽ ജോലി ചെയ്യുമെന്നാണ് കരുതുന്നത് “ബോളർ പറഞ്ഞു.

എന്നിരുന്നാലും, വലംകൈയ്യൻ സീമർ കോഹ്‌ലിയെ തൻ്റെ “ബണ്ണി”( സ്ഥിരമായി വിക്കറ്റ് വീഴ്ത്തുമ്പോൾ പറയുന്ന പദം) എന്ന് വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ വെച്ച് കോഹ്‌ലിയെ കുടുക്കും എന്ന് പറഞ്ഞു “അദ്ദേഹത്തെ വീണ്ഡ്യം കുടുക്കാൻ കാത്തിരിക്കുന്നു.” ബോളണ്ട് പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി