ഇവനാണോ അടുത്ത യുവരാജ് എന്ന് ചോദിച്ച് അന്ന് കളിയാക്കി, ഇന്ന് പയ്യനിൽ ഇന്ത്യ കാണുന്നത് പവർ ഹിറ്ററെ; ഇത് ശിവം ദുബൈയുടെ കാലം

ശിവം ദുബൈ – ഈ പയ്യനെ ഒന്ന് നോക്കി വെക്കുക ഇന്ത്യൻ ആരാധകരെ, ഇവൻ ചിലപ്പോൾ നാളത്തെ സൂപ്പർതാരമായേക്കാം. ഇവനെ ഒകെ ആരെങ്കിലും ടീമിൽ എടുക്കുമോ എന്ന് ചോദിച്ച് ചെന്നൈയെ അന്ന് ആരാധകർ കളിയാക്കിയെങ്കിൽ പിന്നെ ചെന്നൈയിൽ എത്തിയ ശേഷം നടന്നത് ചരിത്രമായിരുന്നു. വന്ന ആദ്യ സീസാനിൽ ചെന്നൈ ജേതാക്കൾ ആകുമ്പോൾ അതിൽ പ്രധാന പങ്ക് വഹിച്ചത് താരം ആയിരുന്നു.

എന്താണ് ഈ താരത്തിനുള്ള പ്രത്യേകത? എന്തുകൊണ്ട് ഈ ഇടംകൈയൻ താരത്തിൽ പ്രതീക്ഷ വെക്കണം നമ്മൾ? ഒരു യുവരാജ് ലൈക് താരത്തിനെ നമുക്ക് ഒരു ഘട്ടത്തിലും പിന്നെ കിട്ടിയിരുന്നില്ല ധാരാളം മികച്ച ഇടംകൈ ബാറ്ററുമാർ ഉള്ളപോലും യുവരാജിനെ പോലെ പേടിയില്ലാതെ സ്പിന്നിനെയും പേസിനെയും നേരിടുന്ന താരങ്ങൾ കുറവായിരുന്നു ഉള്ളത് പറഞ്ഞാൽ. ഒന്നെങ്കിൽ പേസിനെ ഭയമില്ലാതെ നേരിടും, അല്ലെങ്കിൽ തരക്കേടില്ലാതെ സ്പിൻ കളിക്കും എന്നതിൽ കവിഞ്ഞ് നമുക്ക് ഒരു കംപ്ലീറ്റ് പാക്കേജ് താരത്തെ കിട്ടിയിരുന്നില്ല.

ശിവം ദുബൈക്ക് അതിനുള്ള കഴിവുണ്ട് . അയാൾക്ക് ഭയമിലല്ലാതെ കളിക്കാൻ കഴിയുന്ന ഒരു ബാറ്റിംഗ് ശൈലിയുണ്ടെന്ന് പറയാം. എതിരെ വരുന്ന ബോളർ ആരാണ് എന്ന് നോക്കാതെ അടിച്ചുതകർക്കാനുള്ള കഴിവാണ് അയാളുടെ ആയുധം. ഈ സീസണിൽ മികച്ച് പ്രകടനം നടത്തിയാൽ അയാളെ ലോകകപ്പ് ടീമിലേക്ക് വരെ പരിഗണിച്ചേക്കും. വെസ്റ്റ് ഇൻഡീസ് – അമേരിക്ക തുടങ്ങിയ ട്രാക്കുകളിൽ ഒരുപക്ഷെ ഈ ഭയമില്ലാതെ ബാറ്റിംഗ് രീതി അയാളെ സഹായിച്ചേക്കാം. ഇന്ന് മുംബൈക്ക് എതിരെ അയാൾ നേടിയ തകർപ്പൻ അർദ്ധ സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ശരിക്കും പോസിറ്റീവ് സൂചനയാണ്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. തുടക്കത്തിൽ റൺ കണ്ടെത്താൻ വിഷമിച്ച ചെന്നൈയെ രക്ഷിച്ചത് ശിവം ദുബൈയും നായകൻ ഋതുരാജും തമ്മിലുള്ള കൂട്ടുകെട്ട് ആയിരുന്നു. കലക്കൻ ഇന്നിംഗ്സ് കളിച്ച രണ്ട് താരങ്ങളും ചെന്നൈ സ്കോർ ഉയർത്തി. ഋതുരാജ് 69 റൺ എടുത്ത് പുറത്തായപ്പോൾ ദുബൈ 66 എടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ധോണി 4 പന്തിൽ 20 റൺസ് എടുത്തു ചെന്നൈ സ്കോർ 206 ൽ എത്തിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ