സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മണ്ടത്തരം പറയാൻ ഉപയോഗിക്കുകയാണ് അവൻ, എന്താണ് പറയുന്നതെന്നുള്ള ബോധം അയാൾക്ക് ഇല്ല; ഇന്ത്യൻ താരത്തിനെതിരെ മിച്ചൽ ജോൺസൺ

ഇപ്പോൾ അഡ്‌ലെയ്ഡിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ജോഷ് ഹേസൽവുഡിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കറെ കുറ്റപ്പെടുത്തി രംഗത്ത്. പെർത്തിലെ ആദ്യ ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ആണെന്നുള്ളതായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പരാതി.

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷം 534 എന്ന റൺചേസിൽ ഓസ്‌ട്രേലിയ 12/3 എന്ന നിലയിൽ കനത്ത തോൽവിയുടെ വക്കിലെത്തിയപ്പോൾ, നാലാം ദിവസം ടീമിൻ്റെ സമീപനത്തെക്കുറിച്ച് ഹേസിൽവുഡിന് ചോദ്യം ഉയർന്നു. എന്നിരുന്നാലും, ചോദ്യം ഇഷ്ടപെടാതിരുന ഓസ്‌ട്രേലിയൻ ബോളർ ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഞങ്ങളുടെ ബാറ്റർമാരോട് ചോദിക്കുക എന്ന മറുപടിയാണ് നൽകിയത്.

നിരവധി മുൻ കളിക്കാർ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഓസ്‌ട്രേലിയൻ ടീമിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. സ്‌പോർട്‌സ്‌സ്റ്റാറിന് വേണ്ടിയുള്ള തൻ്റെ കോളത്തിൽ മുൻ ഇന്ത്യൻ താരം ഗവാസ്‌ക്കർ ഇങ്ങനെ എഴുതി:

“ഹേസൽവുഡ് രണ്ടാം ടെസ്റ്റിൽ നിന്നും പുറത്തായതിൽ നിഗൂഢത ഉണ്ട്. അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ പത്രസമ്മേളനത്തിൽ അയാൾ പറഞ്ഞ ചില കാര്യങ്ങൾ ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിൽ കാര്യങ്ങൾ ഒന്നും അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്.”

അതിനിടെ, 7news.com.au-ന് വേണ്ടി തൻ്റെ കോളത്തിൽ ഗവാസ്‌കറിൻ്റെ പരാമർശങ്ങളോട് മിച്ചൽ ജോൺസൺ പ്രതികരിച്ചു. അദ്ദേഹം എഴുതി (ഹിന്ദുസ്ഥാൻ ടൈംസ് വഴി):

“ഗവാസ്‌കറിനോടും പൊതുവെ അദ്ദേഹത്തിൻ്റെ കമൻ്ററിയോടും ബന്ധപ്പെട്ട് ഒരു കാര്യം പറയട്ടെ. മുമ്പ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ചു, ഗെയിമിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ട് ഇരുന്നു ഒരുപാട് കാര്യങ്ങൾ പഠിച്ചു – ഈ ആഴ്‌ച അദ്ദേഹം പറഞ്ഞത് ഒരു മണ്ടത്തരം മാത്രമാണ്. ഗവാസ്‌കർ ഹേസൽവുഡ് നടത്തിയ അഭിപ്രായത്തിൻ്റെ കാര്യമറിയാതെ വെറുതെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ തെറ്റായ കാര്യങ്ങങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.”

പെർത്തിൽ ഓസ്‌ട്രേലിയയുടെ 295 റൺസിൻ്റെ കൂറ്റൻ തോൽവിയിലും 5 വിക്കറ്റ് പ്രകടനവുമായി ഹേസൽവുഡ് മികവ് കാണിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക