ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ഐപിഎൽ 2025 മെഗാ ലേലം ഏറ്റവും മികച്ച രീതിയിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ നടന്ന രണ്ട് ദിവസത്തെ ലേലത്തിൽ 10 ടീമുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ ഐപിഎൽ ടീമിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. ഐപിഎൽ ലേലം അവസാനിക്കുമ്പോഴെല്ലാം, ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്നതാണ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയം.

ഈ വർഷം, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആണ് ഐപിഎൽ 2025 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. 27 കോടി രൂപക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഋഷഭ് പന്ത് ഐപിഎൽ ടീമുകൾക്കിടയിൽ ഒരു ബിഡ്ഡിംഗ് യുദ്ധത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെ ജിദ്ദയിൽ പന്തിന്റെ പേര് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

മോക്ക് ലേലത്തിൽ 30 കോടിയിലധികം രൂപയ്ക്ക് റിഷഭ് പോകുമെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും ഐപിഎൽ 2025 ലേലത്തിൽ അദ്ദേഹത്തിന് ആ മാർക്ക് തൊടാൻ സാധിച്ചില്ല. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് പന്ത് ലേലത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിനായി ലേലം വിളിച്ച ആദ്യ ടീം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സായിരുന്നു. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു , ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പം തീവ്രമായ ലേല യുദ്ധം തുടർന്നു.

20.75 കോടി രൂപയ്ക്ക് പന്തിനെ നേടാൻ എൽഎസ്ജിക്ക് കഴിഞ്ഞു. എന്നാൽ സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാക്കി ഡൽഹി ആർടിഎം കാർഡ് ഉപയോഗിച്ചു. ലേലം വർധിപ്പിക്കാൻ എൽഎസ്ജിക്ക് ഒരവസരം കൂടി കിട്ടി. അവർ അത് 27 കോടി രൂപയാക്കി വർധിപ്പിച്ചു. അതിനുശേഷം അവരുടെ ആർടിഎം കാർഡ് ഉപയോഗിക്കാൻ ഡിസി വിസമ്മതിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ