ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ഐപിഎൽ 2025 മെഗാ ലേലം ഏറ്റവും മികച്ച രീതിയിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ നടന്ന രണ്ട് ദിവസത്തെ ലേലത്തിൽ 10 ടീമുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ ഐപിഎൽ ടീമിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. ഐപിഎൽ ലേലം അവസാനിക്കുമ്പോഴെല്ലാം, ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്നതാണ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയം.

ഈ വർഷം, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആണ് ഐപിഎൽ 2025 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. 27 കോടി രൂപക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഋഷഭ് പന്ത് ഐപിഎൽ ടീമുകൾക്കിടയിൽ ഒരു ബിഡ്ഡിംഗ് യുദ്ധത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെ ജിദ്ദയിൽ പന്തിന്റെ പേര് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

മോക്ക് ലേലത്തിൽ 30 കോടിയിലധികം രൂപയ്ക്ക് റിഷഭ് പോകുമെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും ഐപിഎൽ 2025 ലേലത്തിൽ അദ്ദേഹത്തിന് ആ മാർക്ക് തൊടാൻ സാധിച്ചില്ല. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് പന്ത് ലേലത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിനായി ലേലം വിളിച്ച ആദ്യ ടീം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സായിരുന്നു. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു , ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പം തീവ്രമായ ലേല യുദ്ധം തുടർന്നു.

20.75 കോടി രൂപയ്ക്ക് പന്തിനെ നേടാൻ എൽഎസ്ജിക്ക് കഴിഞ്ഞു. എന്നാൽ സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാക്കി ഡൽഹി ആർടിഎം കാർഡ് ഉപയോഗിച്ചു. ലേലം വർധിപ്പിക്കാൻ എൽഎസ്ജിക്ക് ഒരവസരം കൂടി കിട്ടി. അവർ അത് 27 കോടി രൂപയാക്കി വർധിപ്പിച്ചു. അതിനുശേഷം അവരുടെ ആർടിഎം കാർഡ് ഉപയോഗിക്കാൻ ഡിസി വിസമ്മതിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ