ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ഐപിഎൽ 2025 മെഗാ ലേലം ഏറ്റവും മികച്ച രീതിയിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ നടന്ന രണ്ട് ദിവസത്തെ ലേലത്തിൽ 10 ടീമുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ ഐപിഎൽ ടീമിൽ ഇതിനകം എത്തിച്ചിട്ടുണ്ട്. ഐപിഎൽ ലേലം അവസാനിക്കുമ്പോഴെല്ലാം, ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്നതാണ് ആരാധകരുടെ പ്രധാന ചർച്ചാ വിഷയം.

ഈ വർഷം, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആണ് ഐപിഎൽ 2025 ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. 27 കോടി രൂപക്കാണ് ലഖ്‌നൗ പന്തിനെ സ്വന്തമാക്കിയത്. ഋഷഭ് പന്ത് ഐപിഎൽ ടീമുകൾക്കിടയിൽ ഒരു ബിഡ്ഡിംഗ് യുദ്ധത്തിന് തുടക്കമിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്നലെ ജിദ്ദയിൽ പന്തിന്റെ പേര് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു.

മോക്ക് ലേലത്തിൽ 30 കോടിയിലധികം രൂപയ്ക്ക് റിഷഭ് പോകുമെന്ന് ചില ക്രിക്കറ്റ് വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും ഐപിഎൽ 2025 ലേലത്തിൽ അദ്ദേഹത്തിന് ആ മാർക്ക് തൊടാൻ സാധിച്ചില്ല. അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് പന്ത് ലേലത്തിൽ പ്രവേശിച്ചത്. അദ്ദേഹത്തിനായി ലേലം വിളിച്ച ആദ്യ ടീം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സായിരുന്നു. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു , ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പം തീവ്രമായ ലേല യുദ്ധം തുടർന്നു.

20.75 കോടി രൂപയ്ക്ക് പന്തിനെ നേടാൻ എൽഎസ്ജിക്ക് കഴിഞ്ഞു. എന്നാൽ സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടാക്കി ഡൽഹി ആർടിഎം കാർഡ് ഉപയോഗിച്ചു. ലേലം വർധിപ്പിക്കാൻ എൽഎസ്ജിക്ക് ഒരവസരം കൂടി കിട്ടി. അവർ അത് 27 കോടി രൂപയാക്കി വർധിപ്പിച്ചു. അതിനുശേഷം അവരുടെ ആർടിഎം കാർഡ് ഉപയോഗിക്കാൻ ഡിസി വിസമ്മതിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ