പാകിസ്ഥാൻ ക്രിക്കറ്റിന്റെ ശാപം അവൻ ഒറ്റ ഒരുത്തനാണ്, ഇങ്ങനെ ടീമിനെ താഴ്ത്താൻ ഒരു മനുഷ്യന് സാധിക്കും എന്ന് തെളിയിച്ചു: ജെയ്സൻ ​ഗില്ലസ്പി

ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.

ഇപ്പോഴിതാ പാകിസ്താൻ ടീമിന്റെ നിലവിലെ പരിശീലകൻ ആഖിബ് ജാവേദിനെ വിമർശിച്ച ജേസൺ ഗില്ലസ്പിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്താനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച മുൻ ഏകദിന പരിശീലകൻ മിക്കി ആർതർ.

മിക്കി ആർതർ പറയുന്നത് ഇങ്ങനെ:

” സത്യസന്ധമായി പറഞ്ഞാൽ ജേസൺ ഗില്ലസ്പി ഒരു അത്ഭുതകരമായ പരിശീലകനാണ്, പാകിസ്താൻ ക്രിക്കറ്റിന്റെ പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച അദ്ദേഹത്തെ ഉടനെ പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. പാക് ക്രിക്കറ്റ് സ്വയം വെടിയേൽക്കുന്നത് തുടരുകയാണ്, അവർക്ക് നന്നാവാൻ ഉദ്ദേശമില്ല”

മിക്കി ആർതർ തുടർന്നു:

” പാകിസ്താൻ ടീമിൽ ഇപ്പോഴും നല്ല കളിക്കാരുണ്ട്, അവർക്ക് ഇപ്പോൾ വിഭവങ്ങളുണ്ട്, ധാരാളം യുവ പ്രതിഭകളുണ്ട്. അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്. എന്നാൽ അതെല്ലാം അവർ സ്വയം നശിപ്പിക്കുന്നു കാണുന്നത് ശരിക്കും നിരാശാജനകമാണ്” മിക്കി ആർതർ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ നിലവിലെ പരിശീലകനാണ് അക്വിബ് ജാവേദ്. അദ്ദേഹത്തിനെതിരെ മുൻ പരിശീലകൻ ജെയ്സൻ ​ഗില്ലസ്പി പറയുന്നത് ഇങ്ങനെ:

” ഇത് നല്ല തമാശയാണ്. ഞാനും ​ഗാരി കിർസ്റ്റണും പരിശീലകനായിരുന്നപ്പോൾ ഞങ്ങൾക്കെതിരെ പ്രവർത്തിച്ചവനാണ് അക്വിബ്. അയാളെ പാക് ക്രിക്കറ്റിലെ യഥാർത്ഥ വില്ലൻ” ജെയ്സൻ ​ഗില്ലസ്പി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ