'നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും, അവന്‍ അത്രയും നല്ല കളിക്കാരനാണ്'; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25ല്‍ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നായി 190 റണ്‍സ് മാത്രം നേടിയ വിരാട് കോഹ്ലിയെ ഫോമിലേക്ക് തിരിച്ചെത്താന്‍ പിന്തുണച്ച് മൈക്കല്‍ ക്ലാര്‍ക്ക്. കോഹ്‌ലി മികച്ച താരമാണെന്നും കളിക്കുന്ന അടുത്ത ഗെയിമില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ കഴിവുള്ള താരമാണ് അദ്ദേഹമെന്നും ക്ലാര്‍ക്ക് പറഞ്ഞു. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കോഹ്ലിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കരുതുന്നു.

ഇത് വിരാട് കോഹ്ലിയാണ്! നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും. അവന്‍ അത്രയും നല്ല കളിക്കാരനാണ്. ഇയാള്‍ക്ക് ഇനിയും കളിക്കാന്‍ കഴിയും, മതിയാകും വരെ കളിക്കാനാകും. അവന്‍ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചാല്‍ തോല്‍ക്കുന്നത് ഇന്ത്യന്‍ ടീം മാത്രമാണ്.

വിരാട് കോഹ്ലി ഉള്‍പ്പെട്ട ഏതെങ്കിലും ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാനെങ്കില്‍, അവന്‍ ആഗ്രഹിച്ചത്ര റണ്‍സ് നേടിയില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ടീമില്‍ അവന് തുടരാന്‍ ഞാന്‍ പരമാവധി പോരാടുമായിരുന്നു- ക്ലാര്‍ക്ക് പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ എട്ട് തവണ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തുകള്‍ എഡ്ജ് ചെയ്ത് കോഹ്‌ലി പുറത്തായിരുന്നു. ഇതിനിടെ 2004-ല്‍ സിഡ്നിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 241* എന്ന ഇതിഹാസത്തില്‍ നിന്ന് പഠിക്കാന്‍ അദ്ദേഹത്തിന് ആഹ്വാനങ്ങളുണ്ടായി. അവിടെ കവര്‍ റീജിയനിലൂടെ ഒരു ഷോട്ട് പോലും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കളിച്ചില്ല. എന്നിരുന്നാലും, കോഹ്ലിയും സച്ചിനും വ്യത്യസ്ത കളിക്കാരാണെന്ന് ക്ലാര്‍ക്ക് വിശദീകരിച്ചു.

‘വിരാട് കോഹ്ലിയില്‍ നിന്ന് വ്യത്യസ്തനായ കളിക്കാരനായിരുന്നു സച്ചിന്‍. ഈ ഓസ്ട്രേലിയന്‍ സമ്മര്‍ കാലത്ത് ഒരു ടെസ്റ്റ് മത്സരത്തില്‍ സച്ചിന്‍ ഇത് ചെയ്തുവെന്ന് പലരും പറഞ്ഞു. രണ്ട് തവണ കവര്‍ ഡ്രൈവ് ചെയ്ത് പുറത്തായ ശേഷം എസ്സിജിയില്‍ ഇരട്ട സെഞ്ച്വറി നേടി. വിരാട്ടില്‍ നിന്ന് വ്യത്യസ്തനായ ഒരു കളിക്കാരനാണ് സച്ചിന്‍- ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ