ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച മൂന്ന് ബാറ്റര്‍മാരെ തിരഞ്ഞെടുത്ത് ഹാഷിം ആംല, ഇന്ത്യൻ ആരാധകർക്ക് അമ്പരപ്പ്

ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഹാഷിം അംല തന്റെ എക്കാലത്തെയും മികച്ച മൂന്ന് ബാറ്റർമാരെ തിരഞ്ഞെടുത്തപ്പോൾ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ ഒഴിവാക്കി. ഇംഗ്ലണ്ടിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) ഇന്ത്യ ചാമ്പ്യൻമാരുമായുള്ള ദക്ഷിണാഫ്രിക്ക ചാമ്പ്യൻമാരുടെ പോരാട്ടത്തിന് മുന്നോടിയായിട്ടായിരുന്നു അംല തന്റെ തിരഞ്ഞെടുപ്പ് നടത്തിയത്.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റീവ് വോ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് എന്നിവരെയാണ് എക്കാലത്തെയും മികച്ച ബാറ്റർമാരായി അംല ഒരുകാലത്ത് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റ് മൂന്ന് പേരെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

“വർഷങ്ങളായി നിരവധി മികച്ച കളിക്കാരുണ്ട്. വളർന്നപ്പോൾ, എന്റെ പ്രിയപ്പെട്ട മൂന്ന് കളിക്കാർ ബ്രയാൻ ലാറ, സ്റ്റീവ് വോ, ജാക്വസ് കാലിസ് എന്നിവരായിരുന്നു. എന്നാൽ ഇപ്പോൾ, ഞാൻ മറ്റ് മൂന്ന് പേരുകൾ കൂടി തിരഞ്ഞെടുക്കും- വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, പഴയകാലത്തെ മറ്റൊരു വ്യക്തി, സർ വിവിയൻ റിച്ചാർഡ്‌സ്,” അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺ സ്കോററെ ഒഴിവാക്കിക്കൊണ്ട് അംല സ്റ്റാർ സ്പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എക്കാലത്തെയും മികച്ച താരമായ സച്ചിൻ ടെണ്ടുൽക്കർ പട്ടികയിൽ ഇല്ലാത്തത് കണ്ട് നിരവധി ആരാധകർ അമ്പരന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന ആംല പ്രോട്ടീസ് ജഴ്സിയിൽ 349 മത്സരങ്ങളിൽ നിന്ന് 18,672 റൺസ് നേടിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക