ഹര്‍മനും സ്‌മൃതിയും എനിക്ക് വാക്ക് തന്നിരുന്നു, അവർ അത് പാലിച്ചു: ജുലന്‍ ഗോസ്വാമി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിക്കൊണ്ടാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചു.

വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരാധീനയായി ഇന്ത്യയുടെ മുന്‍ താരം ജുലന്‍ ഗോസ്വാമി. ഈ ലോകകപ്പ് തനിക്ക് വേണ്ടി നേടുമെന്ന് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും തനിക്ക് വാക്കുനല്‍കിയിരുന്നെന്നും അവര്‍ അത് പാലിച്ചെന്നും ജുലന്‍ പറഞ്ഞു.

ജുലന്‍ ഗോസ്വാമി പറയുന്നത് ഇങ്ങനെ:

” ഈ ലോകകപ്പിന് മുന്‍പ് എനിക്ക് വേണ്ടി അത് നേടുമെന്ന് അവര്‍ എനിക്ക് വേണ്ടി വിജയിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. 2022 ലോകകപ്പിന് ശേഷമായിരുന്നു അത്. അന്ന് നമുക്ക് സെമിഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം ഹര്‍മനും മന്ദാനയും അര്‍ധ രാത്രിയില്‍ എന്റെ മുറിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, ‘അടുത്ത ലോകകപ്പില്‍ നിങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആ ട്രോഫി നേടിത്തരും. ഒടുവില്‍ അവരത് നേടി. അതുകൊണ്ടാണ് ഞങ്ങള്‍ വൈകാരികമായി പൊട്ടിക്കരഞ്ഞത്” ജുലന്‍ ഗോസ്വാമി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം