Ipl

ഈ സ്വഭാവം കൊണ്ട് നീ എവിടെയും എത്തില്ല, ഹാർദിക്കിന് ട്രോൾ മഴ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ തോൽവി അറിയാതെയുള്ള ഗുജറാത്ത് ടൈറ്റൻസ് കുതിപ്പിന് ഒടുവിൽ അവസാനം. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഗുജറാത്തിന് പണി കൊടുത്തിരിക്കുന്നത് ഹൈദെരാബാദാണ്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ മോശം തുടക്കത്തിൽ നിന്നും കരകയറ്റിയത്‌ ഹാർദികിന്റെ ഇന്നിംഗ്സ് ആയിരുന്നു . സാധാരണ വമ്പനടികൾക്ക് ശ്രമിക്കാറുള്ള താരം ക്രീസിൽ സെറ്റായി ക്യാപ്റ്റൻസ് ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്.

എന്നാൽ പലപ്പോഴും ഗ്രൗഡിലെ ചില പെരുമാറ്റങ്ങളുടെ പേരിൽ ആരാധകരുടെ കണ്ണിലെ കരടുകളാണ് പാണ്ഡ്യ സഹോദരങ്ങൾ. ഇപ്പോഴിതാ അനിയൻ ഹാർദിക്ക് ആണ് പണി മേടിച്ചിരിക്കുന്നത്, ക്യാപ്റ്റൻ എന്ന നിലയിൽ ഹർദിക്കിന്റെ പെരുമാറ്റമാണ് ഇന്നലെ ആരാധകരെ ചൊടിപ്പിച്ചത്.

കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് 3 ഡിപ്പാർട്മെന്റിലും ഏറെ പിന്നിൽപോയ ഹൈദരാബാദ് ഫീൽഡിൽ ഒരുപാട് പിഴവുകൾ വരുത്തി. അപ്പോഴെല്ലാം നായകൻ വലിയ ദേഷ്യത്തിൽ ആയിരുന്നു . എന്നാൽ തന്റെ അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ നിന്ന സീനിയർ താരമായ ഷമിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവ് ഹാർദിക്ക് പാണ്ട്യയെ വളരെ ഏറെ പ്രകോപിപ്പിച്ചു. ഷമിയോടെ വളരെ ദേഷ്യത്തിൽ സംസാരിച്ച താരം എന്തൊക്കെയോ ഉറക്കെ പറഞ്ഞിരുന്നു. ഇത് വളരെ മോശമെന്നും ദേഷ്യം കുറച്ചില്ലെങ്കിൽ താരം എവിടെയും എത്തില്ലെന്നും ആരാധകർ വിമർശിച്ചു.

കഴിഞ്ഞ മത്സരത്തിൽ ഡേവിഡ് മില്ലറോട് താരം ദേഷ്യപ്പെട്ടിരുന്നു.ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾ-റൗണ്ട് സ്വഭാവ ഗുണത്തിന്റെ കാര്യത്തിൽ വട്ടപ്പൂജ്യം ആണെന്ന് തരത്തിൽ ഉള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക