മോർഗനെ നിർത്തി അപമാനിച്ച് ഹെയ്ൽസ്, അഭിമുഖം വിവാദത്തിൽ

ആവേശകരമായ ഏറ്റുമുട്ടലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ ഇടം പിടിച്ചത്. ഏറ്റവും രസകരമായ കാര്യം ഇംഗ്ലണ്ടിന്റെ വിജയം നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ സൂപ്പർ 12 ഘട്ടത്തിലെ യാത്ര അവസാനിപ്പിച്ചു. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് 1-ൽ നിന്ന് ടേബിൾ ടോപ്പർമാരായ ന്യൂസിലൻഡിനൊപ്പം സെമിഫൈനലിലെത്തി. ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 20 ഓവറിൽ 141/8 എന്ന സ്കോറെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി അലക്‌സ് ഹെയ്‌ൽസ് 47 റൺസ് അടിച്ചുകൂട്ടി.

ഒടുവിൽ 36 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്‌സ് മികവിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. എന്നിരുന്നാലും, അവസാനം മത്സരഫലത്തിൽ അലക്സ് കളിച്ച ഇന്നിംഗ്സ് നിർണായകമായി.

മത്സരത്തിന്റെ സമാപനത്തിന് ശേഷം, ഹെയ്ൽസ് സ്കൈ സ്പോർട്സ് ക്രിക്കറ്റിന് ഒരു അഭിമുഖം നൽകി, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൻ മോർഗൻ അഭിമുഖം നടത്താൻ അവിടെ നിൽപ്പുണ്ടായിരുന്നു. എന്നാൽ മുൻ നായകൻ എന്ന ഒരു പരിഗണയും ഇല്ലാതെയാണ് ഹെയ്ൽസ് പെരുമാറിയത്. അഭിമുഖത്തിൽ ഹെയ്ൽസ് മോർഗനെ പൂർണ്ണമായും അവഗണിച്ചു.

2019 ലോകകപ്പിന് മുമ്പായി ഹെയ്ൽസ് രണ്ട് തവണ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു, കൂടാതെ 21 ദിവസത്തെ സസ്പെൻഷനെ തുടർന്ന് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. മോർഗൻ വൈറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്ത് മാനേജ്‌മെന്റ് അദ്ദേഹത്തെ അവഗണിച്ചു.

എന്നിരുന്നാലും, ഈ വർഷമാദ്യം മോർഗൻ വിരമിച്ചതിനെത്തുടർന്ന്, പാകിസ്ഥാനിൽ ഇംഗ്ലണ്ടിന്റെ ഏഴ് മത്സര ടി20 ഐ പരമ്പരയ്ക്കായി ഹെയ്ൽസിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ