പറ്റുന്ന പണിക്ക് പോകുക ഹാർദിക് , ബുംറയെ വെച്ചുള്ള ചൂതാട്ടത്തിന് കിട്ടിയത് വമ്പൻ പണി; നായകന്റെ അതിബുദ്ധി ഹൈദരാബാദിന്റെ ഭാഗ്യമായപ്പോൾ സംഭവിച്ചത് മുംബൈ ബോളർമാരുടെ മരണം

“ഏത് സമയത്താണോ എനിക്ക് ആ തീരുമാനം എടുക്കാൻ തോന്നിയത്: എന്നതാകും ഹാർദിക് പാണ്ഡ്യാ മത്സരം തുടങ്ങി കുറച്ച് സമയത്തിന് ശേഷം സ്വയം ചോദിച്ച് കാണും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് മാത്രം ആണ് മുംബൈ നായകന് ഓർമ്മ ഉള്ളത്. ആ തീരുമാനം നയിച്ചതോ എതിരാളികളുടെ മടയിൽ സ്വന്തം ബോളര്മാരുടെ മരണത്തിലേക്കും. തുടക്കത്തിൽ ട്രാവിസ് ഹെഡും ശേഷം അഭിഷേക് ശർമ്മയും അതും കഴിഞ്ഞ ക്ളാസനും മാർക്രവും, എതിരാളികൾ എല്ലാവരും കൂടി ചേർന്നിട്ട് നായകനും പിള്ളേർക്കും സ്വന്തം മണ്ണിൽ ഒരുക്കിയ റൺ സദ്യയിൽ തളർന്ന് മുംബൈ തളർന്നപ്പോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവർക്ക് കിട്ടിയത് മുടക്കിയ കാശിനുള്ള പത്തിരട്ടി പ്രതിഫലമായിരുന്നു.

18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കഴിവ് അംഗീകരിക്കുമ്പോൾ പോലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഉള്ള മണ്ടത്തരം കാണിച്ചിട്ട് താരം മറ്റൊരു അതിബുദ്ധിയും കാണിച്ചു. സൂപ്പർ ബോളർ ബുംറയെ ആദ്യ ഓവറുകളിൽ അറിയിക്കാതെ സൗത്താഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പിലെ സൂപ്പർ താരം ക്വേന മഫകയെ ആദ്യ ഓവർ അറിയിക്കാൻ നിയോഗിക്കുന്നു. ” വാടാ പയ്യാ” എന്ന രീതിയിൽ ബോളറെ നേരിട്ട ഹെഡും ഓപ്പണർ മായങ്കും 2 ഓവറിൽ താരത്തിനെതിരെ അടിച്ചത് 22 റൺസാണ്.

ഹാർദിക് എന്ന നായകന്റെ മണ്ടത്തരം അവിടെ തുടങ്ങുന്നു. കഴിഞ്ഞ സീസണിൽ എല്ലാം ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ല് ആയിരുന്നു ഹെൻറിച്ച് ക്ളാസനായി ബുംറയെ അവസാന സമയത്തേക്ക് മാറ്റി വെക്കുക പകരം താനും മഫകയും കോറ്റ്‌സിയും ചൗളയും ചേർന്ന് ആദ്യ 10 ഓവറുകൾ കൈകാര്യം ചെയ്യുക. അതിനിടയിൽ സൗത്താഫ്രിക്കൻ വജ്രായുധം തുടക്കത്തിൽ താനെ അടി മേടിച്ച് കൂട്ടിയപ്പോഴും പിന്നാലെ എത്തിയ തനിക്ക് റൺ വഴങ്ങേണ്ടി വന്നപ്പോഴുമാണ് ബുംറയെ കൊണ്ടുവരുന്ന കാര്യം നായകൻ ഓർത്തത്. അത് വരെ മദം പൊട്ടിയ ആന കണക്കെ നിന്ന ഹെഡ് ഒന്ന് ശാന്തമായത് ബുമ്ര വന്നപ്പോഴാണ്. താരം വഴങ്ങിയത് 5 റൺ മാത്രമാണ്. പിന്നെയും പഴയ പിള്ളേർക്ക് തന്നെ പന്ത് നൽകി ഓവറുകൾ അറിയിച്ച താരം 13 ആം ഓവർ വരെ ബുമ്രക്ക് അവസരം നൽകിയില്ല. അതിനിടയിൽ ട്രാവിസ് ഹെഡ് 18 പന്തിലും അഭിഷേക് ശർമ്മ 16 പന്തിലും അർദ്ധ സെഞ്ചുറികൾ തികച്ചു.

ഇതിനിടയിൽ ഹൈദരാബാദ് സ്കോർ ബോർഡ് 10 ഓവറിൽ താനേ 150 കടന്നു. ബുംറ എത്തുന്നതിന് മുമ്പുതന്നെ ഇരുതാരങ്ങളും മടങ്ങിയെങ്കിലും ആവശ്യത്തിന് നാശം അതിന് മുമ്പുതന്നെ ഉണ്ടാക്കിയായിരുന്നു മടക്കം. ക്ളാസനും മാർക്രവും ക്രീസിൽ ഉറച്ചതോടെ ആര് വന്നാലും രക്ഷയില്ല എന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. ഇതിനിടയിൽ സൗത്താഫ്രിക്കൻ താരത്തിന് വേണ്ടി മാത്രം ബാക്കിവെച്ച ബുംറയെ തന്നെ പറത്തി ഹെൻറിച്ച് ക്ളാസനും അർദ്ധ സെഞ്ച്വറി നേടി. അതും വെറും 26 പന്തിൽ

ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 250 ഉം കടന്നു മുന്നേറുന്ന സ്കോർ പിന്തുടരാൻ മുംബൈ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ