സുല്ലിട്ട് ഗില്ലസ്പിയും, പാകിസ്ഥാന് ഈ വര്‍ഷം എട്ടാമത്തെ പുതിയ പരിശീലകന്‍!

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ജേസണ്‍ ഗില്ലസ്പി രാജിവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് താരത്തിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഗില്ലസ്പിയുടെ രാജിയെത്തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദിനെ ഇടക്കാല റെഡ് ബോള്‍ ഹെഡ് കോച്ചായി നിയമിച്ചതായി പിസിബി പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ഈ ഒരു വര്‍ഷത്തിനുള്ളിലെ പാകിസ്ഥാന്റെ എട്ടാമത്തെ മുഖ്യ പരിശീലകനായി ജാവേദ്.

ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിച്ച അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നതില്‍ സംശയമില്ല. 2025-ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരില്‍ ഒരാളും അവരായിരിക്കും. എന്നിരുന്നാലും, ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാനേജ്മെന്റിലും തുടരെ തുടരെ മാറ്റങ്ങള്‍ വന്നതിനാല്‍ ടീമിലെ സമീപകാല സംഭവവികാസങ്ങള്‍ മികച്ചതല്ല.

രണ്ട് മാസം മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗാരി കിര്‍സ്റ്റണ്‍ ഹഡ് കോച്ച് സ്ഥാനം രാജിവച്ചപ്പോഴാണ് ജാസണ്‍ ഗില്ലസ്പി ഈ ചുമതലയേറ്റെടുക്കുന്നത്. ടീമിനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പിസിബിക്ക് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഗില്ലസ്പിക്ക് കീഴില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍ക്കുകയും എന്നാല്‍ അടുത്ത പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest Stories

'ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്‌ലാമി'; എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തോടും പ്രതികരിച്ച് എം സ്വരാജ്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്; വഴി മുളകെട്ടി അടച്ചു

മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റിന് തോന്നിയ വില; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

IND VS ENG: അവൻ ആ ശീലം മാറ്റിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും, എത്ര പറഞ്ഞുകൊടുത്തിട്ടും മാറുന്നില്ല, പന്തിനെതിരെ തുറന്നടിച്ച് ​ഗാം​ഗുലി

ഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് അന്ന് തമാശ പറഞ്ഞു, ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പാഠ്യ വിഷയം: വേടന്‍

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം, ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും

ബലാത്സംഗശ്രമം എന്ന് വരെ എനിക്കെതിരെ പരാതിയുണ്ട്.. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി: കൃഷ്ണകുമാര്‍

ഇ എസ് ബിജിമോൾക്ക് വിലക്കേർപ്പെടുത്തി സിപിഐ; ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് നിർദേശം

1.30 ലക്ഷം രൂപ അപര്യാപ്തം; പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണത്തില്‍ വീടുകള്‍ നശിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബേബി; കാശ്മീരില്‍ സിപിഎം സംഘം

'കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ല'; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ