സുല്ലിട്ട് ഗില്ലസ്പിയും, പാകിസ്ഥാന് ഈ വര്‍ഷം എട്ടാമത്തെ പുതിയ പരിശീലകന്‍!

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ജേസണ്‍ ഗില്ലസ്പി രാജിവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് താരത്തിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഗില്ലസ്പിയുടെ രാജിയെത്തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദിനെ ഇടക്കാല റെഡ് ബോള്‍ ഹെഡ് കോച്ചായി നിയമിച്ചതായി പിസിബി പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ഈ ഒരു വര്‍ഷത്തിനുള്ളിലെ പാകിസ്ഥാന്റെ എട്ടാമത്തെ മുഖ്യ പരിശീലകനായി ജാവേദ്.

ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിച്ച അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നതില്‍ സംശയമില്ല. 2025-ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരില്‍ ഒരാളും അവരായിരിക്കും. എന്നിരുന്നാലും, ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാനേജ്മെന്റിലും തുടരെ തുടരെ മാറ്റങ്ങള്‍ വന്നതിനാല്‍ ടീമിലെ സമീപകാല സംഭവവികാസങ്ങള്‍ മികച്ചതല്ല.

രണ്ട് മാസം മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗാരി കിര്‍സ്റ്റണ്‍ ഹഡ് കോച്ച് സ്ഥാനം രാജിവച്ചപ്പോഴാണ് ജാസണ്‍ ഗില്ലസ്പി ഈ ചുമതലയേറ്റെടുക്കുന്നത്. ടീമിനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പിസിബിക്ക് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഗില്ലസ്പിക്ക് കീഴില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍ക്കുകയും എന്നാല്‍ അടുത്ത പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക