സുല്ലിട്ട് ഗില്ലസ്പിയും, പാകിസ്ഥാന് ഈ വര്‍ഷം എട്ടാമത്തെ പുതിയ പരിശീലകന്‍!

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ജേസണ്‍ ഗില്ലസ്പി രാജിവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് താരത്തിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഗില്ലസ്പിയുടെ രാജിയെത്തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദിനെ ഇടക്കാല റെഡ് ബോള്‍ ഹെഡ് കോച്ചായി നിയമിച്ചതായി പിസിബി പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ഈ ഒരു വര്‍ഷത്തിനുള്ളിലെ പാകിസ്ഥാന്റെ എട്ടാമത്തെ മുഖ്യ പരിശീലകനായി ജാവേദ്.

ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിച്ച അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നതില്‍ സംശയമില്ല. 2025-ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരില്‍ ഒരാളും അവരായിരിക്കും. എന്നിരുന്നാലും, ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാനേജ്മെന്റിലും തുടരെ തുടരെ മാറ്റങ്ങള്‍ വന്നതിനാല്‍ ടീമിലെ സമീപകാല സംഭവവികാസങ്ങള്‍ മികച്ചതല്ല.

രണ്ട് മാസം മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗാരി കിര്‍സ്റ്റണ്‍ ഹഡ് കോച്ച് സ്ഥാനം രാജിവച്ചപ്പോഴാണ് ജാസണ്‍ ഗില്ലസ്പി ഈ ചുമതലയേറ്റെടുക്കുന്നത്. ടീമിനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പിസിബിക്ക് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഗില്ലസ്പിക്ക് കീഴില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍ക്കുകയും എന്നാല്‍ അടുത്ത പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്