സുല്ലിട്ട് ഗില്ലസ്പിയും, പാകിസ്ഥാന് ഈ വര്‍ഷം എട്ടാമത്തെ പുതിയ പരിശീലകന്‍!

പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ജേസണ്‍ ഗില്ലസ്പി രാജിവച്ചു.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് താരത്തിന്റെ രാജിയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്. ഗില്ലസ്പിയുടെ രാജിയെത്തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദിനെ ഇടക്കാല റെഡ് ബോള്‍ ഹെഡ് കോച്ചായി നിയമിച്ചതായി പിസിബി പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ഈ ഒരു വര്‍ഷത്തിനുള്ളിലെ പാകിസ്ഥാന്റെ എട്ടാമത്തെ മുഖ്യ പരിശീലകനായി ജാവേദ്.

ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ ചില ക്രിക്കറ്റ് കളിക്കാരെ സൃഷ്ടിച്ച അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ ടീമുകളിലൊന്നാണ് പാകിസ്ഥാന്‍ എന്നതില്‍ സംശയമില്ല. 2025-ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയരില്‍ ഒരാളും അവരായിരിക്കും. എന്നിരുന്നാലും, ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും മാനേജ്മെന്റിലും തുടരെ തുടരെ മാറ്റങ്ങള്‍ വന്നതിനാല്‍ ടീമിലെ സമീപകാല സംഭവവികാസങ്ങള്‍ മികച്ചതല്ല.

രണ്ട് മാസം മുമ്പ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഗാരി കിര്‍സ്റ്റണ്‍ ഹഡ് കോച്ച് സ്ഥാനം രാജിവച്ചപ്പോഴാണ് ജാസണ്‍ ഗില്ലസ്പി ഈ ചുമതലയേറ്റെടുക്കുന്നത്. ടീമിനെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പിസിബിക്ക് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഗില്ലസ്പിക്ക് കീഴില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ പരമ്പര തോല്‍ക്കുകയും എന്നാല്‍ അടുത്ത പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 26ന് ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണിലാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്