പാകിസ്ഥാൻ ടീമിന് ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ ശരിയല്ല, ഗുരുതര ആരോപണങ്ങളുമായി ഗാരി കിർസ്റ്റൺ; പറയുന്നത് ഇങ്ങനെ

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിരാശാജനകമായ പുറത്താക്കലിന് ശേഷം പിന്നാലെ ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ പാകിസ്ഥാൻ ഹെഡ് കോച്ച് ഗാരി കിർസ്റ്റൺ ആക്ഷേപിച്ചു. പാകിസ്ഥാൻ ടീമിൽ ഐക്യമില്ലെന്ന് കിർസ്റ്റൺ പറഞ്ഞതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തൻ്റെ നീണ്ട പരിശീലന ജീവിതത്തിൽ “അത്തരമൊരു സാഹചര്യം കണ്ടിട്ടില്ല” എന്നാണ് പരിശീലകൻ പറഞ്ഞത്. മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറെ പരിശീലകനായി തിരഞ്ഞെടുത്ത ശേഷം അദ്ദേഹം ഭാഗമായ ആദ്യ ടൂർണമെന്റ് ആയിരുന്നു നടത്തിയത്.

മുൻ പതിപ്പിൽ നിന്ന് റണ്ണേഴ്‌സ് അപ്പ് ആയി ടൂർണമെൻ്റിൽ പ്രവേശിച്ച പാകിസ്ഥാൻ ടീം സമീപ വർഷങ്ങളിലെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്ന് ആണ് ഇത്തവണത്തെ ടി 20 ലോകകപ്പിൽ നടത്തിയത്. ഒരുപക്ഷെ അവരുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിന് ഒടുവിൽ സൂപ്പർ 8 ൽ എത്താതെ ഗ്രുപ്പ് ഘട്ടത്തിൽ അവസാനിച്ച ആ പോരാട്ടം അവസാനിക്കുക ആയിരുന്നു. 2009-ലെ ചാമ്പ്യൻമാർ അയർലണ്ടിനെതിരായ ആശ്വാസ വിജയത്തോടെ യു.എസ്.എയിലെ തങ്ങളുടെ മോശം കാമ്പെയ്ൻ അവസാനിപ്പിച്ചു, ചിരവൈരികളായ ഇന്ത്യയോട് ഏറ്റുമുട്ടലിൽ തോൽക്കുന്നതിന് മുമ്പ് പുതുമുഖങ്ങളായ അമേരിക്കയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ പുറത്താക്കുക ആയിരുന്നു. പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ഇപ്പോൾ പാകിസ്താനെ പരിശീലിപ്പിക്കുന്ന ഗാരി കിർസ്റ്റൺ രൂക്ഷ വിമർശനമാണ് ടീമിന് എതിരെ ഉന്നയിച്ചിരിക്കുന്നത്.

“പാകിസ്ഥാൻ ടീമിൽ ഐക്യമില്ല. അവർ അതിനെ ഒരു ടീം എന്ന് വിളിക്കുന്നു, പക്ഷേ അതൊരു ടീമല്ല. അവർ പരസ്പരം പിന്തുണയ്ക്കുന്നില്ല; എല്ലാവരും തമ്മിൽ വഴക്കാണ്. ഓരോരുത്തർ ഓരോ ഭാഗം പിടിക്കുന്നു. ഞാൻ നിരവധി ടീമുകളിൽ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇത്തരമൊരു സാഹചര്യം ഒരിക്കലും കണ്ടിട്ടില്ല,” കിർസ്റ്റൺ പറഞ്ഞു.

കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരത്തിൽ കിർസ്റ്റൺ അതൃപ്തി പ്രകടിപ്പിച്ചതായിട്ടും റിപ്പോർട്ടുകൾ ഉണ്ട്. ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫിറ്റ്നസ് നിലവാരത്തിൻ്റെ കാര്യത്തിൽ ടീം വളരെ പിന്നിലാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണറും പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ