Asia Cup 2025: "ഇവന്മാരൊക്കെ എന്തിനാ ടീമിൽ? ഈ ടീം ടി20 ലോകകപ്പ് നേടില്ല"; ആഗോള ടൂർണമെന്റിലെ ഇന്ത്യയുടെ സന്നദ്ധതയെ ചോദ്യം ചെയ്ത് മുൻ സെലക്ടർ

വരാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ടീം മത്സരാധിഷ്ഠിതമായി കാണുന്നുണ്ടെങ്കിലും 2026 ടി 20 ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ ക്രിസ് ശ്രീകാന്ത് ശക്തമായ സംശയം ഉന്നയിച്ചു. കോണ്ടിനെന്റൽ മത്സരത്തിലെ ടീമിന്റെ കരുത്ത് അദ്ദേഹം അംഗീകരിച്ചെങ്കിലും, ടീം ബാലൻസ്, സെലക്ഷൻ സ്ട്രാറ്റജി എന്നിവയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു ആഗോള ടൂർണമെന്റിനുള്ള ടീമിന്റെ സന്നദ്ധതയെ അദ്ദേഹം സംശയിക്കുന്നു.

“ഈ ടീമിനൊപ്പം നമുക്ക് ഏഷ്യാ കപ്പ് നേടാൻ കഴിയുമായിരിക്കും. എന്നാൽ ഈ കളിക്കാർക്കൊപ്പം ടി20 ലോകകപ്പ് നേടാനുള്ള സാധ്യതയില്ല. നിങ്ങൾ ലോകകപ്പിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ടീം ഇതാണോ? ആറ് മാസം മാത്രം അകലെയുള്ള ഒരു ടൂർണമെന്റിനായി നിങ്ങൾ തയ്യാറെടുക്കുന്നത് ഇങ്ങനെയാണോ?,” തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് പറഞ്ഞു.

ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. 2024 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഗിൽ അവസാനമായി ടി20 കളിച്ചത്. അക്ഷർ പട്ടേലിനെ വൈസ് ക്യാപ്റ്റൻസിയിൽ നിന്ന് നീക്കം ചെയ്ത നീക്കത്തെ ശ്രീകാന്ത് ചോദ്യം ചെയ്തു.

റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ശ്രീകാന്ത് വിമർശിച്ചു. ഐപിഎൽ 2025 സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 206 റൺസ് മാത്രമാണ് റിങ്കു നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനം അപ്പോഴും വെല്ലുവിളിയിലായിരുന്നു. ടൂർണമെന്റിൽ പർപ്പിൾ ക്യാപ് നേടിയ പ്രസിദ്ധ് കൃഷ്ണയേക്കാൾ മുൻഗണന ലഭിച്ചതിനാൽ ഹർഷിത് റാണയുടെ തിരഞ്ഞെടുപ്പ് പുരികങ്ങൾ ഉയർത്തി. ശ്രീകാന്ത് പറയുന്നതനുസരിച്ച്, മുൻകാല നേട്ടങ്ങളെ ആശ്രയിക്കുന്നതിനുപകരം, സമീപകാല ഫോം തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായിരിക്കണം.

“അവർ ഒരു പടി പിന്നോട്ട് പോയി. അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ എന്നിവരെ എങ്ങനെ ടീമിൽ ഉൾപ്പെടുത്തി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐപിഎൽ സാധാരണയായി സെലക്ഷന്റെ പ്രധാന അടിസ്ഥാനമാണ്, പക്ഷേ സെലക്ടർമാർ മുൻകാല പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു, “അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മധ്യനിരയെ, പ്രത്യേകിച്ച് അഞ്ചാം നമ്പറിലെ പങ്കിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ദുബെയുടെ പ്രകടനവും കഴിവും കണക്കിലെടുത്ത് യശസ്വി ജയ്സ്വാൾ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നു.

“ആരാണ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ പോകുന്നത്? ആ സ്ഥാനം സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെപ്പോലുള്ള ഒരാൾക്ക് നൽകണം. സാധാരണയായി, ഹാർദിക് പാണ്ഡ്യ ആ സ്ഥാനം ഏറ്റെടുക്കുന്നു. അതായത് അക്ഷറിന് ആറാം നമ്പരിൽ വരാൻ കഴിയില്ല. എന്തുകൊണ്ടാണ് ദുബെയെ തിരഞ്ഞെടുത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും യശ്വസി ജയ്സ്വാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് “, ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Latest Stories

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ