Asia Cup 2025: "ഇവന്മാരൊക്കെ എന്തിനാ ടീമിൽ? ഈ ടീം ടി20 ലോകകപ്പ് നേടില്ല"; ആഗോള ടൂർണമെന്റിലെ ഇന്ത്യയുടെ സന്നദ്ധതയെ ചോദ്യം ചെയ്ത് മുൻ സെലക്ടർ

വരാനിരിക്കുന്ന ഏഷ്യാ കപ്പിന് മുന്നോടിയായി ടീം മത്സരാധിഷ്ഠിതമായി കാണുന്നുണ്ടെങ്കിലും 2026 ടി 20 ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ ക്രിസ് ശ്രീകാന്ത് ശക്തമായ സംശയം ഉന്നയിച്ചു. കോണ്ടിനെന്റൽ മത്സരത്തിലെ ടീമിന്റെ കരുത്ത് അദ്ദേഹം അംഗീകരിച്ചെങ്കിലും, ടീം ബാലൻസ്, സെലക്ഷൻ സ്ട്രാറ്റജി എന്നിവയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒരു ആഗോള ടൂർണമെന്റിനുള്ള ടീമിന്റെ സന്നദ്ധതയെ അദ്ദേഹം സംശയിക്കുന്നു.

“ഈ ടീമിനൊപ്പം നമുക്ക് ഏഷ്യാ കപ്പ് നേടാൻ കഴിയുമായിരിക്കും. എന്നാൽ ഈ കളിക്കാർക്കൊപ്പം ടി20 ലോകകപ്പ് നേടാനുള്ള സാധ്യതയില്ല. നിങ്ങൾ ലോകകപ്പിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന ടീം ഇതാണോ? ആറ് മാസം മാത്രം അകലെയുള്ള ഒരു ടൂർണമെന്റിനായി നിങ്ങൾ തയ്യാറെടുക്കുന്നത് ഇങ്ങനെയാണോ?,” തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ശ്രീകാന്ത് പറഞ്ഞു.

ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. 2024 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഗിൽ അവസാനമായി ടി20 കളിച്ചത്. അക്ഷർ പട്ടേലിനെ വൈസ് ക്യാപ്റ്റൻസിയിൽ നിന്ന് നീക്കം ചെയ്ത നീക്കത്തെ ശ്രീകാന്ത് ചോദ്യം ചെയ്തു.

റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ശ്രീകാന്ത് വിമർശിച്ചു. ഐപിഎൽ 2025 സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 206 റൺസ് മാത്രമാണ് റിങ്കു നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി ദുബെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനം അപ്പോഴും വെല്ലുവിളിയിലായിരുന്നു. ടൂർണമെന്റിൽ പർപ്പിൾ ക്യാപ് നേടിയ പ്രസിദ്ധ് കൃഷ്ണയേക്കാൾ മുൻഗണന ലഭിച്ചതിനാൽ ഹർഷിത് റാണയുടെ തിരഞ്ഞെടുപ്പ് പുരികങ്ങൾ ഉയർത്തി. ശ്രീകാന്ത് പറയുന്നതനുസരിച്ച്, മുൻകാല നേട്ടങ്ങളെ ആശ്രയിക്കുന്നതിനുപകരം, സമീപകാല ഫോം തിരഞ്ഞെടുപ്പിലെ പ്രധാന ഘടകമായിരിക്കണം.

“അവർ ഒരു പടി പിന്നോട്ട് പോയി. അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ എന്നിവരെ എങ്ങനെ ടീമിൽ ഉൾപ്പെടുത്തി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐപിഎൽ സാധാരണയായി സെലക്ഷന്റെ പ്രധാന അടിസ്ഥാനമാണ്, പക്ഷേ സെലക്ടർമാർ മുൻകാല പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു, “അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മധ്യനിരയെ, പ്രത്യേകിച്ച് അഞ്ചാം നമ്പറിലെ പങ്കിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ദുബെയുടെ പ്രകടനവും കഴിവും കണക്കിലെടുത്ത് യശസ്വി ജയ്സ്വാൾ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നു.

“ആരാണ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ പോകുന്നത്? ആ സ്ഥാനം സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവരെപ്പോലുള്ള ഒരാൾക്ക് നൽകണം. സാധാരണയായി, ഹാർദിക് പാണ്ഡ്യ ആ സ്ഥാനം ഏറ്റെടുക്കുന്നു. അതായത് അക്ഷറിന് ആറാം നമ്പരിൽ വരാൻ കഴിയില്ല. എന്തുകൊണ്ടാണ് ദുബെയെ തിരഞ്ഞെടുത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും യശ്വസി ജയ്സ്വാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് “, ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ