ഉദയസൂര്യനെ അതിവേഗം അസ്തമിപ്പിച്ച് ക്രുനാൽ പാണ്ഡ്യ, ഇനി അനിയൻ കൂടി ഫോം ആയാൽ ആരാധകർ ഹാപ്പി; ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ലക്നൗ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും ചെറിയ സ്കോറിന് ഹൈദരാബാദ് പുറത്താകുന്നു. കളി ആവേശം വരണം എന്നുണ്ടെങ്കിൽ അവർ അതെ നാണയത്തിൽ ലക്നൗവിനെ വെല്ലുവിളിക്കണം ആയിരുന്നു. അത് ഉണ്ടാക്കാത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന് ലക്‌നൗ സൂപ്പർ ജയൻറ്സ് ഈ സീസണിലെ രണ്ടാം ജയം നേടി. 5 വിക്കറ്റിനായിരുന്നു ടീമിന്റെ ജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഹൈദരാബാദ് നായകന്റെ തീരുമാനം തെറ്റായി പോയി എന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് നടത്തിയത്. ട്രാക്ക് കുറച്ച് സ്ലോ ആണെന്നത് വസ്തുത ആയിരുന്നെങ്കിലും യാതൊരു തത്രവും ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. ഭേദപ്പെട്ട രീതിയിൽ തുടങ്ങിയ ടീമിന് സ്കോർ 21 ൽ നിൽക്കെ ഓപ്പണർ മായങ്കിനെ(8 ) നഷ്ടമായി. പിന്നാലെ മികച്ച രീതിയിൽ തുടങ്ങിയ ഓപ്പണർ അമ്മോൻപ്രീത് സിങ് (31) പുറത്തായി. ഇരുവരെയും വീഴ്ത്തിയത് ക്രുനാൽ പാണ്ഡ്യയയാണ്.

പിന്നാലെ ഒരു ഘോഷയാത്ര ആയിരുന്നു. നായകൻ മക്രം(0) ഈ സീസണിൽ പ്രതീക്ഷയിൽ എത്തിയ ഹാരി ബ്രൂക്ക് (3) എന്നിവർ വീണപ്പോൾ 100 എങ്കിലും കടത്താനുള്ള ലക്ഷ്യത്തിൽ ബാറ്റ് ചെയ്ത രാഹുൽ ത്രിപാഠി 35 (41) -വാഷിംഗ്‌ടൺ സുന്ദർ 16 (28) എന്നിവർ ടെസ്റ്റ് ശൈലിയിൽ ബാറ്റ് ചെയ്തു. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ അബ്ദുൽ സമദ് 21 (10) ഫോർമാറ്റ് ടി20 ആണെന്ന് സഹതാരങ്ങൾ ഓർമ്മിപ്പിച്ചപ്പോൾ സ്കോർ 120 കടന്നു. ലക്നൗവിനായി പാണ്ഡ്യ മൂന്നും അമിത് മിശ്ര രണ്ടും വിക്കറ്റും വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയി യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

ഇത്തരത്തിൽ ഉള്ള കടുപ്പമേറിയ സാഹചര്യം വരുമ്പോൾ എന്നും വൃത്തിക്ക് കളിക്കുന്ന കെ.എൽ രാഹുൽ ഇന്നത്തെ ബോളിങ് ഹീറോ ക്രുനാൽ പാണ്ഡ്യ എന്നിവർ തമ്മിലുള്ള കൂട്ടുകെട്ടാണ് ജയം എളുപ്പമാക്കിയത്.  വിജയത്തിലേക്ക് അടുക്കുന്നതിനിടയിൽ കുറച്ച് അലസത കാണിച്ചെങ്കിലും  ടീം ജയം കൈവിട്ടില്ല. രാഹുൽ 35 റൺസ് നേടിയപ്പോൾ കൃണാൽ 34 റൺസ് നേടി. റൊമാരിയോ ഷെപ്പേർഡ് റൺ ഒന്നും എടുക്കാതെ പുറത്തായെങ്കിലും മാർക്കസ് സ്റ്റോയ്‌നിസ്- നിക്കോളാസ് പൂരന് സഖ്യം ടീമിനെ വിജയവര കടത്തി. ആദ്യ രണ്ട് മത്സരങ്ങളിലെ ഹീറോ മയേഴ്സ് 13, ദീപക്ക് ഹൂഡ 7 എന്നിവരുടെ വിക്കറ്റാണ് ടീമിന് തുടക്കത്തിൽ നഷ്ടമായത്.

ഹൈദരാബാദിനായി ആദിൽ റഷീദ് രണ്ട് വിക്കറ്റ് എടുത്തപ്പോൾ ഭുവനേശ്വർ, ഫറൂഖി , ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ലക്നൗ ബോളറുമാർ കാണിച്ച അച്ചടക്കം ഫാറൂഖി, റഷീദ് ഒഴികെയുള്ള ഒരു ഹൈദരാബാദ് ബോളറും കാണിച്ചില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം