KKR VS LSG: ടീമിലെടുത്തത് 1,5 കോടിക്ക്, എന്നാല്‍ പണിയെടുക്കുന്നത് 27 കോടികാരനെ പോലെ, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നാല് റണ്‍സിന് തോറ്റെങ്കിലും ഇന്ന് മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്വിന്റണ്‍ ഡികോക്ക് തുടക്കത്തിലെ പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍, ക്യാപ്റ്റന്‍ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരെല്ലാം തന്നെ കെകെആറിനായി തിളങ്ങി. 35 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് ഇന്നത്തെ മത്സരത്തില്‍ രഹാനെ നേടിയത്. ഈ സീസണില്‍ മികച്ച ഫോമിലാണ് കൊല്‍ക്കത്ത നായകന്‍ കളിക്കുന്നത്. വെങ്കടേഷ് അയ്യറിനൊപ്പം ചേര്‍ന്ന് ഒരുഘട്ടത്തില്‍ കൊല്‍ക്കത്തയെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു രഹാനെയുടെ പുറത്താവല്‍.

അതേസമയം ഇന്നത്തെ മത്സരത്തിന് ശേഷം രഹാനെയെ കുറിച്ച് വരുന്ന ട്രോളുകള്‍ വൈറലാവുകയാണ്. 1,5 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെടുത്തത്. എന്നാല്‍ 27കോടിക്ക് എടുത്ത പ്ലെയറെ പോലെയാണ് അദ്ദേഹത്തിന്റെ കളി എന്നാണ് ആരാധകരില്‍ ചിലര്‍ പ്രശംസിച്ച് കുറിച്ചിട്ടുളളത്. 37 വയസായിട്ടും അദ്ദേഹത്തിന്റെ പഴയ ഫോമിനും ബാറ്റിങ്ങിനും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ചിലര്‍ കുറിക്കുന്നു.

239 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ന് കൊല്‍ക്കത്തയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇരുപത് ഓവറില്‍ 234 റണ്‍സ് എടുക്കാനേ കെകെആര്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചുളളു. അവസാന നിമിഷങ്ങളില്‍ റിങ്കു സിങ് വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി