INDIAN CRICKET: കോഹ്‌ലിയും രോഹിതും വിരമിക്കാന്‍ കാരണം അയാള്‍, അവനെ ഉടന്‍ പുറത്താക്കണം, സോഷ്യല്‍ മീഡിയയില്‍ തുറന്നടിച്ച് ആരാധകര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരാട് കോഹ്ലിയുടെ വിരമിക്കല്‍ ഉള്‍കൊള്ളാനാവാതെ നിരാശ രേഖപ്പെടുത്തി രംഗത്തെത്തുകയാണ് ആരാധകര്‍. 14 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ കോഹ്ലിയും ഉണ്ടാവില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കോഹ്ലിയുളളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ ഇതിഹാസങ്ങളാണ് താരത്തിന് മുന്നിലുളളത്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ജമൈക്കയില്‍ അരങ്ങേറിയ കോഹ്ലി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റിലാണ് അവസാനമായി കളിച്ചത്. ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്റെ തീരുമാനം കോഹ്ലി ബിസിസിഐയെ അറിയിച്ചിരുന്നു. തീരുമാനം പുനപരിശോധിക്കാന്‍ ബിസിസിഐയുടെ ഒരു സീനിയര്‍ ഒഫീഷ്യല്‍ താരത്തോട് ആവശ്യപ്പെട്ടെങ്കിലും കോഹ്ലി തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. രോഹിത് ശര്‍മ്മ വിരമിച്ച് കുറച്ചുദിവസങ്ങള്‍ക്കുളളില്‍ തന്നെ കോഹ്ലിയും കളി മതിയാക്കിയതാണ് ആരാധകരെ വലിയ രീതിയില്‍ നിരാശപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇരുവര്‍ക്കും വെല്ലുവിളി നിറഞ്ഞ പരമ്പരയായിരുന്നു. കോഹ്ലി വിരമിച്ചതില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരെയും വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ‘വെറുപ്പ് മാറ്റിനിര്‍ത്തിയാല്‍, രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ടെസ്റ്റില്‍ നിന്ന് വിരമിപ്പിക്കാന്‍ പ്രേരിപ്പിച്ച കുറ്റവാളി ഗൗതം ഗംഭീറാണ്. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 36കാരനായ കോഹ്ലിയുടെ വിരമിക്കല്‍ തീരുമാനം കുറച്ച് നേരത്തെയായി പോയെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി