Ipl

അമ്പയറുടെ തെറ്റായ തീരുമാനം ചതിച്ചു, ലഖ്‌നൗ മാനേജ്മെന്റിനെ കുറ്റപ്പെടുത്തി ആരാധകർ

ഒരിക്കൽ കൂടി ലഖ്‌നൗ പടിക്കൽ കാലമുടച്ചപ്പോൾ ഇന്നലെ നടന്ന മത്സരരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 18 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഒരുപാട് പ്രാവശ്യം ഫിനിഷറുടെ റോൾ ഭംഗി ആയി ചെയ്ത ചെയ്ത മാർക്കസ് സ്റ്റോയിനിസിന് ടീമിനെ വിജയവര കടത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. എന്നാൽ താരത്തിന്റെ പുറത്താക്കലിന് കാരണം അമ്പയർ എടുത്ത തെറ്റായ ഒരു തീരുമാനം ആണെന്നാണ് ലഖ്‌നൗ ആരാധകരുടെ വാദം.

ലഖ്‌നൗവിന് ജയിക്കാൻ 12 പന്തിൽ 34 റൺസ് വേണ്ടിയിരുന്നപ്പോൾ സ്റ്റോയിനിസും ജേസൺ ഹോൾഡറുമായിരുന്നു ക്രീസിൽ, ഇരുവരുടെയും ഫിനിഷിങ് പാടവം വെച്ച് ആ സമയം കളി ലഖ്‌നൗവിന്റെ വരുതിയിലായിരുന്നു. ആ സമയത്ത് 18-ാം ഓവറിലെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് ഏറെ പുറത്ത് കൂടി പോയിട്ടും അമ്പയർ വൈഡ് വിളിച്ചില്ല. ഈ തീരുമാനത്തിൽ ക്രീസിൽ ഉണ്ടായിരുന്ന മാർക്കസ് ഏറെ അസ്വസ്ഥനായിരുന്നു. ടി.വി റീപ്ലേകളിലും പന്ത് വൈഡ് ആണെന്ന് വ്യക്തമായിരുന്നു. അസ്വസ്ഥത സ്റ്റോക്സ് അമ്പയറോഡ് പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ ഹേസിൽവുഡിനെ ഫൈൻ ലെഗിന് മുകളിലൂടെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച മാർക്കസിന് പിഴച്ചു, പന്ത് നേരെ സ്റ്റമ്പിലേക്ക് ആണ് പോയത്.

അമ്പയറുടെ മോശം തീരുമാനം കാരണം സ്റ്റോയിനിസിന്റെ ശ്രദ്ധ നഷ്ടപ്പെട്ടെന്നും അത് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നതിലേക്ക് നയിച്ചുവെന്നും ട്വിറ്ററിലെ ആരാധകർ പറഞ്ഞു. മാർകസ് സ്റ്റോയിനിസിനെ വൈകി ബാറ്റ് ചെയ്യാൻ ഇറക്കുന്നതിന് ആരാധകർ എൽഎസ്ജി മാനേജ്മെന്റിനെ കുറ്റപ്പെടുത്തി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ