ഞങ്ങളെ ചതിക്കുക ആയിരുന്നു എല്ലാവരും, അമ്പയറുമാർ ഒന്നും സംസാരിച്ചില്ല എന്നോട്; സൂപ്പർ ഓവറിൽ നടന്നതിനെക്കുറിച്ച് അഫ്ഗാനിസ്ഥാൻ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

ബെംഗളൂരുവിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന അവസാന ടി 20 ഇന്ത്യ അവിസ്മരണീയമായ ആവേശ ജയമാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്ത രീതി പലർക്കും ദഹിക്കാൻ ആവുന്നതിലും അപ്പുറമായിരുന്നു. ക്രിക്കറ്റ് നിയമങ്ങളിൽ ഇങ്ങനെ ഒന്ന് പറയുന്നില്ല എന്നും ആരാധകർ പറയുന്നു. സൂപ്പർ ഓവറിലെ ശ്രദ്ധേയമായ ഒരു സംഭവം അവസാന ഡെലിവറിക്ക് മുമ്പ് സ്വയം വിരമിക്കാനുള്ള രോഹിത് ശർമ്മയുടെ തീരുമാനമാണ്, വേഗതയേറിയ ഓട്ടക്കാരനായ റിങ്കു സിംഗിനെ അവതരിപ്പിച്ചു. ആദ്യ സൂപ്പർ ഓവർ ടൈയിൽ അവസാനിച്ചതിനാൽ, തുടർന്നുള്ള സൂപ്പർ ഓവറിൽ വീണ്ടും ബാറ്റ് ചെയ്യാനുള്ള ശർമ്മയുടെ യോഗ്യതയെക്കുറിച്ച് സംശയം ഉയർന്നു.

ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിട്ടേര്‍ഡ് ഔട്ടായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് പരിക്കേല്‍ക്കുമ്പോഴോ അമ്പയര്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴോ ആണ്. എന്നാല്‍ റിട്ടേര്‍ഡ് ഔട്ട് എന്ന് വെച്ചാല്‍ നിങ്ങളുടെ ഇന്നിങ്സ് അവസാനിച്ചുവെന്നാണ്. പിന്നീട് ബാറ്റുചെയ്യാനാവില്ല. ബാറ്റു ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ റിട്ടേര്‍ഡ് ഔട്ട് താരങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിങ്കു സിംഗിനൊപ്പം ബാറ്റ് ചെയ്യാന്‍ വന്നത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല എന്ന അഭിപ്രായം ആകാശ് ചോപ്ര ഉന്നയിച്ചപ്പോൾ ആശയക്കുഴപ്പം പ്രകടിപ്പിച്ചുകൊണ്ട്, ആദ്യ സൂപ്പർ ഓവറിൽ പങ്കെടുക്കുന്ന കളിക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ജോനാഥൻ ട്രോട്ട് ആശങ്ക ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരിൽ നിന്ന് ആശയവിനിമയം നടന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“എനിക്കറിയില്ല. എപ്പോഴെങ്കിലും രണ്ട് സൂപ്പർ ഓവറുകൾ ഉണ്ടായിട്ടുണ്ടോ? ഇതിന് മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ലാത്തത് കൊണ്ട് തന്നെ ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു. നമ്മളൊക്കെ തന്നെ അല്ലെ നിയമങ്ങൾ ഉണ്ടാക്കുന്നത്, പക്ഷെ അതിൽ വ്യക്തത വേണമെന്ന് മാത്രം പറയുന്നു”അദ്ദേഹം പറഞ്ഞു.

നിയമങ്ങൾ തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും തങ്ങളോട് ആരും പറഞ്ഞില്ല എന്നും പരിശീലകൻ പറഞ്ഞു- “ഈ വക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. അവ നിയമങ്ങളാണെങ്കിൽ, അത് മികച്ചതാണ്. ”അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർ ഓവർ നിയമങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പം മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്താൻ ട്രോട്ടിനെ പ്രേരിപ്പിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക