സഞ്ജുവിന് പകരം ആ താരത്തെ കൊണ്ടുവരുമെന്നാണ് എല്ലാവരും ധരിച്ചിരുന്നത്, പക്ഷെ.....: സൂര്യകുമാർ യാദവ്

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു സാംസന്റെ റോളിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പരിശീലകനായ ഗൗതം ഗംഭീറിന് സഞ്ജുവിന്റെ പൊസിഷനെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നു എന്നാണ് സൂര്യകുമാർ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

‘ശുഭ്മന്‍ ഗില്ലിനെയും ജിതേഷ് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാവരും കരുതിയത് സഞ്ജുവിന് പകരം ജിതേഷിനെ ഇറക്കുമെന്നാണ്. എന്നാല്‍ ഞങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. ഏത് പൊസിഷനായാലും സഞ്ജു ടീമില്‍ വേണമെന്നുള്ള കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറിന് വളരെ വ്യക്തതയുണ്ടായിരുന്നു’, സൂര്യകുമാർ പറഞ്ഞു.

‘സഞ്ജുവിനെ കളിപ്പിക്കില്ലെന്ന് എന്റെ മനസിലും ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ആദ്യത്തെ പ്രാക്ടീസ് സെഷന്‍ മുതല്‍ തന്നെ സഞ്ജു നെറ്റ്‌സിന് പിറകിലുണ്ടായിരുന്നു. ഗൗതം ഭായ്‌യും ഞാനും സഞ്ജുവിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവസാനത്തെ 15 ടി20 മത്സരങ്ങളില്‍ സഞ്ജു നന്നായി കളിച്ചിരുന്നുവെന്ന് കോച്ച് പറയുകയും ചെയ്തു. ബാറ്റിങ് പൊസിഷന്‍ മാറിയേക്കാമെന്നും കുറച്ചു പന്തുകള്‍ മാത്രമായിരിക്കും കിട്ടുകയെന്നും ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇംപാക്ട് ടീമിന് ആവശ്യമായിരിക്കുമെന്നും പറഞ്ഞു. എപ്പോള്‍ ബാറ്റുചെയ്യാന്‍ ഇറങ്ങിയാലും അത് ടീമിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്’ സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ ഏഴു മത്സരങ്ങളിൽ നിന്നുമുള്ള നാല് ഇന്നിങ്‌സുകളിൽ നിന്നായി 132 റൺസാണ് സഞ്ജു സാംസൺ അടിച്ചെടുത്തത്. അഭിഷേക് ശർമയ്ക്കും, തിലക്ക് വർമ്മയ്ക്കും ശേഷം ഇന്ത്യക്കായി ചുരുങ്ങിയ ഇന്നിങ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ.

CREDITS: KRISHNENDU K K, AZIYA SHA, SANDRA K RAJU

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”