ടി20 ക്രിക്കറ്റ് മതിയാക്കിയോ, ഇനിയൊരു തിരിച്ചു വരവില്ലേ?; ആരാധകരുടെ ആശങ്കകള്‍ക്ക് ഉത്തരവുമായി രോഹിത്

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരുടെ കരിയര്‍ അവസാനിച്ചെന്നുള്ള റിപ്പോര്‍ട്ടുകളില്‍ വിഷമിച്ചിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ടി20 ക്രിക്കറ്റ് മതിയാക്കിയതല്ലെന്നും ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ വര്‍ക്ക് ലോഡ് മാനേജ് ചെയ്യാനാണ് ടി20 ക്രിക്കറ്റില്‍നിന്നും മാറിനില്‍ക്കുന്നതെന്നും രോഹിത് പറഞ്ഞു.

ഇപ്പോള്‍ ഏകദിന ലോകകപ്പിലാണ് ശ്രദ്ധ മുഴുവന്‍. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് എല്ലാ ഫോര്‍മാറ്റിലും കളിക്കാനാവില്ല. തിരക്കുപിടിച്ച മത്സരക്രമമാണ് ടീമിന് മുന്നിലുള്ളത്. അതിനാല്‍ ചില താരങ്ങള്‍ക്ക് കൃത്യമായ വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഞാന്‍ ആ വിഭാഗത്തിലാണ് വരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ച് കാലമായി വലിയ ചര്‍ച്ച നടക്കുന്ന കാര്യമാണ് വര്‍ക്ക് ലോഡ് മാനേജ്മെന്റ്. ഏകദിന ലോകകപ്പ് പദ്ധതികളില്‍ ഞാനടക്കം വിരാട് കോലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളുടെ ഫിറ്റ്നസ് നിര്‍ണായകമാണ്. അതിനാലാണ് ടി 20 സ്‌ക്വാഡില്‍ നിന്ന് സെലക്ടര്‍മാര്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തുന്നത്- രോഹിത് ശര്‍മ്മ പറഞ്ഞു.

അമേരിക്കയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് നിലവില്‍ ഇന്ത്യ ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം നടത്തുന്നത്. യുവതാരനിരയെയാണ് അധികം ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക