സെഞ്ച്വറിക്കരികെ പോപ്പ്; നില ഭദ്രമാക്കി ഇംഗ്ലണ്ട്

പരമ്പരയിലെ ജേതാക്കളെ തീരുമാനിക്കാനുള്ള അവസാന ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ നില ഭദ്രമാക്കി ഇംഗ്ലണ്ട്. ആദ്യ ദിനത്തെ കളി അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്. ഓലി പോപ്പും (91) ജോസ് ബട് ലറുമാണ് (56) ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡോം സിബ്ലെയെ (0) നഷ്ടമായി. പിന്നിട് 17 റണ്‍സെടുത്ത നായകന്‍ ജോ റൂട്ട് റണ്‍ഔട്ടായി മടങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഹീറോ ആയ ബെന്‍ സ്റ്റോക്‌സ് (20) കീമര്‍ റോച്ചിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. ഓപ്പണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റാണ് നാലാമതായി ഇംഗ്ലണ്ടിന് നഷ്ടമായത്. 147 പന്തില്‍ 57 റണ്‍സെടുത്താണ് റോറി മടങ്ങിയത്.

അഞ്ചാം വിക്കറ്റില്‍ പോപ്പും ബട്‌ലറും ചേര്‍ന്ന് 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഈ ടെസ്റ്റ് ജയിച്ചാല്‍ വിന്‍ഡീസിനെ കാത്തിരിക്കുന്നത് 22 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പരയെന്ന ചരിത്രം. ഇനി ഇംഗ്ലണ്ട് ഈ ടെസ്റ്റ് ജയിച്ചാല്‍, കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നഷ്ടപ്പെട്ട വിസ്ഡന്‍ ട്രോഫി അവര്‍ക്കു തിരിച്ചു പിടിക്കാം.

രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജയിംസ് ആന്‍ഡേഴ്‌സണും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനു രണ്ടാം ടെസ്റ്റില്‍ നിന്നു പുറത്തായ ജോഫ്ര ആര്‍ച്ചറും ഇംഗ്ലണ്ട് നിരയില്‍ മടങ്ങിയെത്തി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു