ഇംഗ്ലണ്ട് പേസര്‍മാര്‍ തീ തുപ്പുന്നു; ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കം. രണ്ടിന് 215 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് സുപ്രധാന വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 6ന് 257 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

കളിയാരംഭിച്ച് മൂന്നാം പന്തില്‍ ചേതേശ്വര്‍ പുജാര (91) പുറത്താകുന്നത് കണ്ടുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. തലേദിവസത്തെ സ്‌കോറില്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ഒലി റോബിന്‍സന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുജാര മടങ്ങി. അര്‍ദ്ധ ശതകം തികച്ച ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (55) അധികം മുന്നോട്ടുപോയില്ല. കോഹ്ലിയുടെ വിക്കറ്റും റോബിന്‍സന്‍ സ്വന്തമാക്കി.

അജിന്‍ക്യ രഹാനെയെ (10) ജയിംസ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തി. ഋഷഭ് പന്തിനെ കൂടാരം കയറ്റി റോബിന്‍സണ്‍ ആകെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും (8 നോട്ടൗട്ട്) മുഹമ്മദ് ഷമിയുമാണ് (0 നോട്ടൗട്ട്) ഇന്ത്യക്കായി ക്രീസില്‍.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി