ഇംഗ്ലണ്ടിന് രക്ഷയില്ല; മൂന്നാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞു

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും ഇംഗ്ലണ്ട് ചെറിയ സ്‌കോറിന് പുറത്തായി. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ഓസട്രേലിയ വെറും 185 റണ്‍സിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

ഓസീസ് ബോളര്‍മാര്‍ ഫോം തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഒരിക്കല്‍കൂടി ചൂളിപ്പോയി. ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി. സ്പിന്നര്‍ നതാന്‍ ലയോണിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ടും ഇരകളെ വീതം ലഭിച്ചു.

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടാണ് (50) അര്‍ദ്ധ ശതകവുമായി പൊരുതിനോക്കിയത്. ജോണി ബെയര്‍സ്‌റ്റോ (35), ബെന്‍ സ്‌റ്റോക്‌സ് (25), ഒലി റോബിന്‍സണ്‍ (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍, ഒരു വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലാണ്. 38 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെയാണ് ഓസീസിന് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വാര്‍ണറുടെ മടക്കം. മാര്‍ക്വസ് ഹാരിസ് (20 നോട്ടൗട്ട്), നൈറ്റ് വാച്ച്മാന്‍ നതാന്‍ ലയോണ്‍ (0 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്.

Latest Stories

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ