ആഷസില്‍ ഇംഗ്ലണ്ടിന് രക്ഷയില്ല; രണ്ടാം ടെസ്റ്റിലും ഓസീസ് വിജയക്കൊടി പാറിച്ചു

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് ഉജ്വല ജയം. ഇംഗ്ലണ്ടിനെ 275 റണ്‍സിന് മുക്കിയാണ് ഓസ്ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസ് മുന്നില്‍വച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് കയ്യിലുള്ള നിലയില്‍ അവസാന ദിവസം ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് അതിവേഗം വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം വട്ടത്തില്‍ 9ന് 230 റണ്‍സിനും ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-0ന് ഓസ്ട്രേലിയ മുന്നിലായി.

ഇംഗ്ലണ്ടിന്റെ വാലറ്റക്കാരന്‍ ക്രിസ് വോക്സ് 44 റണ്‍സുമായി ചെറുത്തുനിന്നതാണ് ഓസീസിന്റെ വിജയം താമസിപ്പിച്ചത്. ഓപ്പണര്‍ റോറി ബേണ്‍സ് 34 റണ്‍സ് എടുത്തു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം കുറിച്ച ഡേവിഡ് മലാനും ജോ റൂട്ടിനും മികവ് ആവര്‍ത്തിക്കാനായില്ല. റൂട്ട് 24 റണ്‍സിനും മലാന്‍ 20 റണ്‍സിനും പുറത്തായി. സ്റ്റോക്സ് 12 റണ്‍സിനും വീണു. 207 പന്തുകള്‍ പിടിച്ചുനിന്ന ബട്ട്‌ലര്‍ 26 റണ്‍സുമായി മടങ്ങി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാര്‍ഡ്സണായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാരുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ മാര്‍നസ് ലാബുസ്‌ഷെയ്ന്‍ (103) രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സും നേടി. ട്രാവിസ് ഹെഡും (51) ഓസ്‌ട്രേലിയന്‍ നിരയില്‍ മിന്നി.

ഒന്നാം ഇന്നിംഗ്സില്‍ ഡേവിഡ് വാര്‍ണര്‍ (95), സ്റ്റീവ് സ്മിത്ത് (93) അലക്‌സ് കാരി (51), മിച്ചല്‍ സ്റ്റാര്‍ക്ക് (39) മൈക്കല്‍ നെസെര്‍ (35) എന്നിവര്‍ കാട്ടിയ മികവും കംഗാരുക്കളുടെ വിജയത്തിന് ആധാരമായിത്തീര്‍ന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ