ആഷസില്‍ ഇംഗ്ലണ്ടിന് രക്ഷയില്ല; രണ്ടാം ടെസ്റ്റിലും ഓസീസ് വിജയക്കൊടി പാറിച്ചു

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് ഉജ്വല ജയം. ഇംഗ്ലണ്ടിനെ 275 റണ്‍സിന് മുക്കിയാണ് ഓസ്ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസ് മുന്നില്‍വച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് കയ്യിലുള്ള നിലയില്‍ അവസാന ദിവസം ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് അതിവേഗം വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം വട്ടത്തില്‍ 9ന് 230 റണ്‍സിനും ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-0ന് ഓസ്ട്രേലിയ മുന്നിലായി.

ഇംഗ്ലണ്ടിന്റെ വാലറ്റക്കാരന്‍ ക്രിസ് വോക്സ് 44 റണ്‍സുമായി ചെറുത്തുനിന്നതാണ് ഓസീസിന്റെ വിജയം താമസിപ്പിച്ചത്. ഓപ്പണര്‍ റോറി ബേണ്‍സ് 34 റണ്‍സ് എടുത്തു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം കുറിച്ച ഡേവിഡ് മലാനും ജോ റൂട്ടിനും മികവ് ആവര്‍ത്തിക്കാനായില്ല. റൂട്ട് 24 റണ്‍സിനും മലാന്‍ 20 റണ്‍സിനും പുറത്തായി. സ്റ്റോക്സ് 12 റണ്‍സിനും വീണു. 207 പന്തുകള്‍ പിടിച്ചുനിന്ന ബട്ട്‌ലര്‍ 26 റണ്‍സുമായി മടങ്ങി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാര്‍ഡ്സണായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാരുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ മാര്‍നസ് ലാബുസ്‌ഷെയ്ന്‍ (103) രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സും നേടി. ട്രാവിസ് ഹെഡും (51) ഓസ്‌ട്രേലിയന്‍ നിരയില്‍ മിന്നി.

ഒന്നാം ഇന്നിംഗ്സില്‍ ഡേവിഡ് വാര്‍ണര്‍ (95), സ്റ്റീവ് സ്മിത്ത് (93) അലക്‌സ് കാരി (51), മിച്ചല്‍ സ്റ്റാര്‍ക്ക് (39) മൈക്കല്‍ നെസെര്‍ (35) എന്നിവര്‍ കാട്ടിയ മികവും കംഗാരുക്കളുടെ വിജയത്തിന് ആധാരമായിത്തീര്‍ന്നു.

Latest Stories

'മന്ത്രി കെ രാജനെ കെട്ടിപിടിച്ച് മുത്തം കൊടുക്കാൻ ആഗ്രഹിക്കുന്നു, ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു'; തൃശൂർ പൂരം നടത്തിപ്പിൽ അഭിനന്ദനവുമായി സുരേഷ് ​ഗോപി

റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; കേസരി മുഖ്യ പത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

നദികളിൽ ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്

ഗര്‍ഭിണിയായ ഞാന്‍ ആശുപത്രിയില്‍ ആയപ്പോഴും ഇവര്‍ തട്ടിപ്പ് നടത്തി..; മുന്‍ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസ്; ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിനതടവ്

INDIAN CRICKET: ഗംഭീര്‍ ആരെയും ടീമിലെടുക്കുന്നില്ല, എല്ലാവരെയും ഒഴിവാക്കുന്ന തിരക്കിലാണ് അദ്ദേഹം, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

'സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം, അതുവരെ എല്ലാവരും സമന്‍മാർ'; പി വി അന്‍വര്‍

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍