ഇംഗ്ലണ്ടിന്റെ പതനം ദയനീയം; ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ നിലംപരിശാക്കിയ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തി (3-0). മെല്‍ബണിലെ മൂന്നാം അങ്കത്തില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 68 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടു. സ്‌കോര്‍: ഇംഗ്ലണ്ട്- 185, 68. ഓസ്‌ട്രേലിയ- 267.

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ തരംതാണ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തലകുനിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് വിചാരിച്ചതിലും കാര്യങ്ങള്‍ എളുപ്പമായി. വെറും നാല് ഓവറില്‍ ആറ് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. മൂന്നു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മിന്നി.

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടും (28) ബെന്‍ സ്‌റ്റോക്‌സും (11) മാത്രമേ രണ്ടക്കം തികച്ചുള്ളൂ. മൂന്നാം ദിനം റൂട്ടിന്റെ പതനത്തോടെ അവശേഷിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നിരനിരയായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബോലാന്‍ഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.

Latest Stories

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്