ഇംഗ്ലണ്ടിന്റെ പതനം ദയനീയം; ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി

ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിനെ നിലംപരിശാക്കിയ ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തി (3-0). മെല്‍ബണിലെ മൂന്നാം അങ്കത്തില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമായിരുന്നു ഓസീസിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 68 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടു. സ്‌കോര്‍: ഇംഗ്ലണ്ട്- 185, 68. ഓസ്‌ട്രേലിയ- 267.

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ തരംതാണ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തലകുനിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് വിചാരിച്ചതിലും കാര്യങ്ങള്‍ എളുപ്പമായി. വെറും നാല് ഓവറില്‍ ആറ് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്. മൂന്നു വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മിന്നി.

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടും (28) ബെന്‍ സ്‌റ്റോക്‌സും (11) മാത്രമേ രണ്ടക്കം തികച്ചുള്ളൂ. മൂന്നാം ദിനം റൂട്ടിന്റെ പതനത്തോടെ അവശേഷിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നിരനിരയായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ബോലാന്‍ഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി