Ipl

എലോൺ മസ്ക്കും ഗില്ലും ട്വിറ്ററും കുറെ വിവാദങ്ങളും

വൻ തുകക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ ശീതളപാനീയ ഭീമനായ കൊക്കക്കോളയേയും സ്വന്തമാക്കാൻ ആ ഗ്രഹം പ്രകടിപ്പിച്ച് ടെസ്ല സിഇഒ എലോൺ മസ്ക് പോസ്റ്റ് ചെയ്തിരുന്നു . ഒരു പുതിയ കമ്പനിയെ ഏറ്റെടുക്കാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

“അടുത്തതായി കൊക്കെയ്ൻ തിരികെ വയ്ക്കാൻ ഞാൻ കൊക്കകോള വാങ്ങുകയാണ്.” എന്നായിരുന്നു മക്സിന്റെ ട്വീറ്റ്. ഈ ട്വീറ്റ് വളരെ വേഗം വൈറൽ ആയിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഗുജറാത്ത് താരം ശുഭ്മാൻ ഗില്ലാണ്.

“എലോൺ മസ്ക്, ദയവായി സ്വിഗ്ഗി വാങ്ങൂ, അതിനാൽ അവർക്ക് കൃത്യസമയത്ത് ഡെലിവറി ചെയ്യാൻ കഴിയും,” ഗിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം സ്വിഗ്ഗി മറുപടി വന്നു- “ടി20 ക്രിക്കറ്റിൽ നിങ്ങളുടെ ബാറ്റിംഗിനെക്കാൾ വേഗത്തിലാണ് ഞങ്ങൾ ഇപ്പോഴും.” ഗിൽ ഒരു ബൗണ്ടറി നേടിയപ്പോൾ സ്വിഗ്ഗി സിക്സ് അടിച്ചു എന്നൊക്കെ ആളുകൾ ഈ മറുപടിയെ ആഘോഷിച്ചു.

എന്നിരുന്നാലും, പിന്നീടാണ് ആളുകൾക്ക് തെറ്റ് മനസിലായത് . മറുപടി വന്ന അക്കൗണ്ട് ഒറിജിനൽ അക്കൗണ്ടല്ലെന്നും വ്യാജ അക്കൗണ്ടാണെന്നും പിന്നീട് തിരിച്ചറിഞ്ഞു . ഈ സംഭാഷണം വായിച്ച് രസിച്ചിരുന്ന ചില ആരാധകർ സത്യം തിരിച്ചറിഞ്ഞപ്പോൾ ട്വിറ്ററിന് നേരെ തിരിഞ്ഞു . ആദ്യം ആഘോഷിച്ചവർ ഇങ്ങനെ ഉള്ള വ്യാജന്മാരെ പുറത്താക്കണം എന്ന് പറഞ്ഞ് ട്വിറ്ററിനോട് അഭ്യർത്ഥിച്ചു.

യഥാർത്ഥ സ്വിഗ്ഗി അക്കൗണ്ട് ഇതിന് മറുപടിയുമായി എത്തിയതോടെ രംഗം ശാന്തമായി. “ഗിൽ , നിങ്ങളുടെ പ്രശ്നങ്ങൾ മെസ്സേജ് അയക്കുക, ഞങ്ങൾ വേഗത്തിൽ പരിഹാരം കണ്ടെത്താം.” മാന്യമായ മറുപടിയുടെ യഥാർത്ഥ സ്വിഗ്ഗി കൈയടി നേടി. വ്യാജനും ട്വിറ്ററും ട്രോളുകൾ ഏറ്റുവാങ്ങി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക