'റിവേഴ്സ് സ്വിംഗിനെക്കുറിച്ച് നീ എന്നെ പഠിപ്പിക്കേണ്ട'; രോഹിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്‍സമാം

പന്തില്‍ കൃത്രിമം കാണിച്ചെന്ന തന്റെ ആരോപണത്തിനെതിരെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയയ്ക്കെതിരെ റിവേഴ്സ് സ്വിംഗ് നേടുന്നതിനായി ടീം ഇന്ത്യ പന്തില്‍ കൃത്രിമം ചെയ്യുന്നതായി ഇന്‍സി ആരോപിച്ചിരുന്നു. 15 ഓവര്‍ പഴക്കമുള്ള പന്ത് കൊണ്ട് റിവേഴ്‌സ് സ്വിംഗ് നേടാനാകില്ലെന്നാണ് വെറ്ററന്‍ പറഞ്ഞത്. മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗിന്റെ ബോളിംഗിനെയാണ് അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കിയത്.

”15 ഓവര്‍ പഴയ പന്തില്‍ റിസര്‍വ് സ്വിംഗ് നേടാനാവില്ല, പക്ഷേ അര്‍ഷ്ദീപ് സിംഗിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇന്ത്യന്‍ കളിക്കാര്‍ പന്തില്‍ ഗുരുതരമായ ചില ജോലികള്‍ ചെയ്തു. അമ്പയര്‍മാര്‍ കണ്ണുകള്‍ തുറക്കണം”പാകിസ്ഥാനിലെ ഒരു ടിവി ചാനലില്‍ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഫൈനലിന്റെ തലേന്ന് ഇന്‍സമാമിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രോഹിതിനോട് ചോദിച്ചു. അദ്ദേഹം ഇന്‍സിയുടെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു.

”ചൂടുള്ള സാഹചര്യങ്ങളും വരണ്ട പിച്ചുകളും ബോളര്‍മാരെ റിവേഴ്‌സ് സ്വിംഗ് നേടാന്‍ സഹായിക്കുന്നു. ഞങ്ങള്‍ മാത്രമല്ല, എല്ലാ ടീമുകളും അത് നേടിയിട്ടുണ്ട്. മനസ്സ് തുറന്ന് നില്‍ക്കേണ്ടത് പ്രധാനമാണ്, ”രോഹിത് ശര്‍മ പറഞ്ഞു.

രോഹിതിന്റെ പ്രതികരണത്തെക്കുറിച്ച് ഇന്‍സമാമിനോട് പറയുകയും അദ്ദേഹം ഇന്ത്യന്‍ നായകനെ തിരിച്ചടിക്കുകയും ചെയ്തു. ”ടീം ഇന്ത്യ എന്തെങ്കിലും കൃത്രിമം ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞില്ല. അമ്പയര്‍മാരോട് കണ്ണ് തുറന്നിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവരും മനസ്സ് തുറന്ന് നില്‍ക്കണമെന്ന് എനിക്ക് തോന്നുന്നു. റിവേഴ്‌സ് സ്വിംഗിനെക്കുറിച്ച് രോഹിത് ശര്‍മ്മ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്’ ഇന്‍സമാം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ