എടാ ഇരട്ടത്താപ്പ് ഒഴിവാക്കേടാ ഇംഗ്ലണ്ടുകാരെ, നിന്റെയൊക്കെ ഡയലോഗ് എവിടെ പോയി; ഇംഗ്ലണ്ട് ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്

മാത്യൂ വെയ്‌ഡിന്റെ മൈതാനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അപ്പീൽ നൽകാത്തതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

വിവാദത്തിന് ഒരു ദാരിദ്ര്യവും കാണിക്കാത്തവരാണ് ഓസ്‌ട്രേലിയൻ ടീം, ടീം എവിടെ കളിക്കുന്നു അവിടെ വിവാദം എന്നതാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ രീതികൾ കാലാകാലങ്ങളായി. ഇന്നലെ നടന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് ടി20 മത്സരത്തിലും അതിനൊരു മാറ്റവും ഉണ്ടായില്ല. പുതിയ വിവാഹ നായകൻ വെടിക്കെട്ട് ബാറ്റ്സ്മാൻ മാത്യു വേഡ്.

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ തള്ളിയതാണ് വിവാദ സംഭവം. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാർക് വുഡിന്റെ ഷോർട്ട് ഡെലിവറിയിൽ വേഡിന്റെ ഷോട്ട് സ്‌ട്രൈക് എൻഡിൽ ഉയരുകയായിരുന്നു. വേഗത്തിലോടിയ ബൗളർ അത് കൈപ്പിടിയിലൊതുക്കാൻ പറന്നെത്തി.

താൻ കുടുങ്ങും എന്ന് മനസിലാക്കിയ താരൻ കൈ കൊണ്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ക്യാച്ച് പിടിക്കാനുള്ള ബൗളറുടെ ശ്രമം വിഫലമായി. വേഡിന്റെ പ്രവർത്തിയിൽ പരാതിയുമായി ഇംഗ്ലണ്ട് താരങ്ങൾ സമീപിച്ചെങ്കിലും ഗുണം ഒന്നുമുണ്ടായില്ല. വേഡ് അറിഞ്ഞ് കൊണ്ട് വുഡിന്റെ ദേഹത്ത് കൈ വെക്കുന്നത് റിപ്ലേകളിൽ നിന്ന് വ്യക്തമാണ്. വേഡിനെ വിമർശിച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

“ഞാൻ മുഴുവൻ സമയവും പന്ത് നോക്കുകയായിരുന്നു, അതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് അപ്പീൽ നൽകണോ എന്ന് അവർ ചോദിച്ചു, എന്നാൽ ഞങ്ങൾ ഓസ്‌ട്രേലിയയിൽ തന്നെ ആണലോ ഇനി കുറച്ച് നാൾ അങ്ങോട്ട് , അതിനാൽ യാത്രയുടെ തുടക്കത്തിൽ പോകുന്നത് അപകടകരമാണെന്ന് ഞാൻ കരുതി,” മത്സരത്തിന് ശേഷം ബട്ട്‌ലർ പറഞ്ഞു.

ഇതിനോടെല്ലാം പ്രതികരിച്ചുകൊണ്ട്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇരുപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു, എന്നാൽ അടുത്തിടെ ചാർളി ഡീനെ പുറത്താക്കിയപ്പോൾ ദീപ്തി ശർമ്മ കള്ളം പറഞ്ഞെന്ന് ആരോപിച്ച ഇംഗ്ലീഷുകാർ. ഇന്ത്യ ക്രിക്കറ്റിന്റെ സ്പിരിറ്റ് ലംഘിച്ചുവെന്ന് ഇതേ ആളുകൾ തന്നെ ആരോപിച്ചെന്നും എന്നാൽ വെയ്ഡ് മാർക്ക് വുഡിന്റെ പാത തടസ്സപ്പെടുത്തിയപ്പോൾ ഒന്നും ചെയ്തില്ലെന്നും പ്രസാദ് പറഞ്ഞു.

“ദയനീയം, ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് വഞ്ചനയാണ്, കളിയുടെ ആവേശത്തിലല്ല, മൈതാനത്തെ തടസ്സപ്പെടുത്തുന്നതിലല്ല, അപ്പീൽ ചെയ്യാതിരിക്കാൻ ജോസ് ബട്ട്‌ലറുടെ ഒഴിവുകഴിവ് എങ്ങനെ അംഗീകരിക്കും ”അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക