എടാ ഇരട്ടത്താപ്പ് ഒഴിവാക്കേടാ ഇംഗ്ലണ്ടുകാരെ, നിന്റെയൊക്കെ ഡയലോഗ് എവിടെ പോയി; ഇംഗ്ലണ്ട് ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്

മാത്യൂ വെയ്‌ഡിന്റെ മൈതാനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അപ്പീൽ നൽകാത്തതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

വിവാദത്തിന് ഒരു ദാരിദ്ര്യവും കാണിക്കാത്തവരാണ് ഓസ്‌ട്രേലിയൻ ടീം, ടീം എവിടെ കളിക്കുന്നു അവിടെ വിവാദം എന്നതാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ രീതികൾ കാലാകാലങ്ങളായി. ഇന്നലെ നടന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് ടി20 മത്സരത്തിലും അതിനൊരു മാറ്റവും ഉണ്ടായില്ല. പുതിയ വിവാഹ നായകൻ വെടിക്കെട്ട് ബാറ്റ്സ്മാൻ മാത്യു വേഡ്.

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ തള്ളിയതാണ് വിവാദ സംഭവം. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാർക് വുഡിന്റെ ഷോർട്ട് ഡെലിവറിയിൽ വേഡിന്റെ ഷോട്ട് സ്‌ട്രൈക് എൻഡിൽ ഉയരുകയായിരുന്നു. വേഗത്തിലോടിയ ബൗളർ അത് കൈപ്പിടിയിലൊതുക്കാൻ പറന്നെത്തി.

താൻ കുടുങ്ങും എന്ന് മനസിലാക്കിയ താരൻ കൈ കൊണ്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ക്യാച്ച് പിടിക്കാനുള്ള ബൗളറുടെ ശ്രമം വിഫലമായി. വേഡിന്റെ പ്രവർത്തിയിൽ പരാതിയുമായി ഇംഗ്ലണ്ട് താരങ്ങൾ സമീപിച്ചെങ്കിലും ഗുണം ഒന്നുമുണ്ടായില്ല. വേഡ് അറിഞ്ഞ് കൊണ്ട് വുഡിന്റെ ദേഹത്ത് കൈ വെക്കുന്നത് റിപ്ലേകളിൽ നിന്ന് വ്യക്തമാണ്. വേഡിനെ വിമർശിച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

“ഞാൻ മുഴുവൻ സമയവും പന്ത് നോക്കുകയായിരുന്നു, അതിനാൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഉറപ്പില്ല. എനിക്ക് അപ്പീൽ നൽകണോ എന്ന് അവർ ചോദിച്ചു, എന്നാൽ ഞങ്ങൾ ഓസ്‌ട്രേലിയയിൽ തന്നെ ആണലോ ഇനി കുറച്ച് നാൾ അങ്ങോട്ട് , അതിനാൽ യാത്രയുടെ തുടക്കത്തിൽ പോകുന്നത് അപകടകരമാണെന്ന് ഞാൻ കരുതി,” മത്സരത്തിന് ശേഷം ബട്ട്‌ലർ പറഞ്ഞു.

ഇതിനോടെല്ലാം പ്രതികരിച്ചുകൊണ്ട്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ഇരുപക്ഷത്തെയും രൂക്ഷമായി വിമർശിച്ചു, എന്നാൽ അടുത്തിടെ ചാർളി ഡീനെ പുറത്താക്കിയപ്പോൾ ദീപ്തി ശർമ്മ കള്ളം പറഞ്ഞെന്ന് ആരോപിച്ച ഇംഗ്ലീഷുകാർ. ഇന്ത്യ ക്രിക്കറ്റിന്റെ സ്പിരിറ്റ് ലംഘിച്ചുവെന്ന് ഇതേ ആളുകൾ തന്നെ ആരോപിച്ചെന്നും എന്നാൽ വെയ്ഡ് മാർക്ക് വുഡിന്റെ പാത തടസ്സപ്പെടുത്തിയപ്പോൾ ഒന്നും ചെയ്തില്ലെന്നും പ്രസാദ് പറഞ്ഞു.

“ദയനീയം, ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് വഞ്ചനയാണ്, കളിയുടെ ആവേശത്തിലല്ല, മൈതാനത്തെ തടസ്സപ്പെടുത്തുന്നതിലല്ല, അപ്പീൽ ചെയ്യാതിരിക്കാൻ ജോസ് ബട്ട്‌ലറുടെ ഒഴിവുകഴിവ് എങ്ങനെ അംഗീകരിക്കും ”അദ്ദേഹം ട്വീറ്റ് ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ