കോഹ്‌ലി കാണിച്ചത് ചതിയോ? താരത്തിന്റെ പരിക്ക് വാർത്തയിൽ സംശയം പ്രകടിപ്പിച്ച് ക്രിക്കറ്റ് വിദഗ്ധർ; ഏകദിന പരമ്പരയിൽ വിശ്രമം

വിരാട് കോഹ്‌ലിയുടെ കഷ്ടകാലത്തിന് അവസാനമില്ലെന്ന് ഉറപ്പിക്കാം. നിലവിൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഒഴിവാക്കാനായി ബാറ്റർ പരിക്ക് കെട്ടിച്ചമച്ചതാണോ അതോ അയാൾക്ക് ശരിക്കും പരിക്കേറ്റതാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബിസിസിഐ ഓരോ കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമാക്കുന്നതിനാൽ, 2024-25 രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി കളിക്കാൻ കോഹ്‌ലി ഇറങ്ങുമെന്നാണ് കരുതപെട്ടത്,

ജനുവരി 23ന് രാജ്‌കോട്ടിൽ ആരംഭിക്കുന്ന സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി മത്സരത്തിനുള്ള ഡൽഹിയുടെ സാധ്യതാ ടീമിലാണ് ‘കോഹ്‌ലി’ ഉൾപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയുടെ സമീപകാല ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കഴുത്തിന് കോഹ്‌ലിക്ക് പരിക്ക് പറ്റിയിരുന്നു എന്നും അതിനാൽ തന്നെ രഞ്ജി കളിക്കില്ല എന്നുമാണ് ഇപ്പോൾ വന്ന റിപ്പോർട്ടുകൾ.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) വിരാട് കോഹ്‌ലിക്ക് കഴുത്തിൽ ഉളുക്ക് സംഭവിച്ചതായും പരിക്ക് നിയന്ത്രിക്കാൻ കുത്തിവയ്പ്പ് ആവശ്യമായി വന്നതായും റിപ്പോർട്ടുണ്ട്. സിഡ്‌നി ടെസ്റ്റിനിടെയാണ് ഉളുക്ക് സംഭവിച്ചതെന്ന് ചില സ്രോതസ്സുകൾ സൂചിപ്പിച്ചു.

സൗരാഷ്ട്രയ്‌ക്കെതിരായ ഡൽഹിയുടെ വരാനിരിക്കുന്ന രഞ്ജി ട്രോഫി 2024-25 മത്സരത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ കളിക്കുമെന്ന് സ്ഥിതീകരിച്ചിട്ടില്ല. അതേസമയം വിരാട് കോഹ്‌ലിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം രഞ്ജി കളിക്കാതിരിക്കാൻ നമ്പറുകൾ കാണിക്കുന്നത് ആണെന്നാണ് പറയുന്നത്.

രഞ്ജി കളിക്കാൻ പൊതുവെ പലപ്പോഴും താത്പര്യം കാണിക്കാത്ത കോഹ്‌ലി കൃത്യ സമയത്ത് വ്യാജ പരിക്ക് കെട്ടിച്ചമച്ചതാണെന്ന് ചില ക്രിക്കറ്റ് ആരാധകരും സംശയിക്കുന്നു. എന്തായാലും ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ