ധോണിയും പന്തും ഇഷാനും നോക്കിയിട്ട് പറ്റിയില്ല, അവസാനം ആ വമ്പൻ നേട്ടവും സ്വന്തമാക്കി സഞ്ജു; ഹൈദരബാദ് കണ്ടത് ലോകോത്തര ഷോട്ടുകളുടെ പ്രദർശനം

ധോണിയും പന്തും ഇഷാനും ഒകെ ലോകോത്തര താരങ്ങളാണ്. ധോണി ഇന്ത്യ എന്നല്ല ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകൻ ആണ്. പന്ത് ആകട്ടെ ഓസ്‌ട്രേലിയൻ മണ്ണിൽ പോയി അവരെ പോലും ഭയപ്പെടുത്തുന്ന ക്രിക്കറ്റ് കളിച്ച താരമാണ്. ഇഷാനിലേക്ക് വന്നാൽ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ പ്രതിഭയാണ്. അങ്ങനെ നോക്കിയാൽ ഈ മൂവരുടെ പ്രൗഢിയൊന്നും ഇന്ത്യൻ ടീമിൽ സഞ്ജുവിന് അവകാശപ്പെടാൻ ഇല്ല. പക്ഷെ അയാളിലെ അസാദ്യ പ്രതിഭ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ലോകം കണ്ടിട്ടുണ്ട്.

മലയാളി ആരധകരാണ് സഞ്ജുവിന് കൂടുതലായി ഉള്ളത്. ടീമിൽ എടുത്ത് നന്നായി കളിച്ചാൽ ഒപ്പം നിന്ന് പിന്തുണക്കുന്ന അവർ മോശം സമയത്ത് ട്രോളുകളെയും വിമർശനം നടത്തുകയും ചെയ്യും. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വലിയ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒരിക്ക8ലും സഞ്ജു സാംസൺ ആകുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ പ്രകടനം നടത്തി ഇല്ലെങ്കിൽ ഇനി അവസരം കിട്ടില്ലെന്ന് ഉറപ്പിച്ചുകൊണ്ട് തന്നെയാണ് സഞ്ജു ഇന്ന് ബംഗ്ലാദേശിന് എതിരെ ഇറങ്ങിയത്. ആദ്യ മത്സരത്തിലെ ഭേദപ്പെട്ട പ്രകടനവും രണ്ടാം മത്സരത്തിലെ നിരാശയും ആയിരുന്നു സഞ്ജുവിന്റെ സംഭാവന.

തട്ടിയും മുട്ടിയും ക്രീസിൽ നിന്ന് നേടുന്ന അർദ്ധ സെഞ്ചുറിയിലൂടെ അടുത്ത പരമ്പരയിൽ സ്ഥാനം ഉറപ്പിക്കാൻ അല്ല മറിച്ച് തന്റെ പവർ ക്രിക്കറ്റ് അതിന്റെ ഹൈ ഡോസിൽ കളിക്കാനുറച്ച് ഇറങ്ങിയ അയാളെ വീഴ്ത്താൻ ബംഗ്ലാദേശിന് ആവനാഴിയിൽ അസ്ത്രങ്ങൾ ഒന്നും ഇല്ലായിരുന്നു. കാരണം അയാൾ ഇന്ന് തീയായിരുന്നു. ആ തീ ആളിക്കത്തിയപ്പോൾ അത് കണ്ട് പേടിക്കുക മാത്രമാണ് ബംഗ്ലാദേശ് ചെയ്തതെന്ന് പറയാം.
40 പന്തിൽ സെഞ്ച്വറി നേടിയ ഇന്നിംഗ്സ് കാലം ഒരുപക്ഷെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയി വാഴ്ത്തിയേക്കാം. ഒടുവിൽ 47 പന്തിൽ 11 ബൗണ്ടറിയും 8 സിക്‌സും സഹിതം 111 റൺ നേടി അയാൾ മടങ്ങുമ്പോൾ ഹൈദരാബാദ് സ്റ്റേഡിയത്തിൽ ആ ഇന്നിംഗ്സ് കണ്ട് കൈയടിക്കാത്തവർ ചുരുക്കം ആയിരിക്കും.

എന്തായാലും ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി 20 സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കിയ സഞ്ജു ഒരു കാര്യം പറയാതെ പറഞ്ഞിരിക്കുന്നു- നെവർ ഇവർ അണ്ടർസ്റ്റിമേറ്റ് എ ക്ലാസ് പ്ലയർ എന്ന്..

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക