Ipl

ധോണി ബോൾട്ട് ആയിരിക്കാം പക്ഷെ ഞാൻ ഗാറ്റ്ലിൻ അല്ല, മത്സരത്തിലെ ഓട്ടത്തെ കുറിച്ച് ബ്രാവോ

സീസണിൽ താളത്തിൽ എത്തിയപ്പോൾ മത്സരങ്ങൾ ഒകെ അവസാനിക്കാറായി, പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു. അതാണ് ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥ. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹിക്ക് എതിരെ വമ്പൻ ജയം നേടിയെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വമ്പൻ ജയം നേടുകയും ബാക്കി ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കുകയും ചെയ്യണം. ഇന്നലെ ഡൽഹിയുമായി നടന്ന മത്സരത്തിൽ കളിയുടെ എല്ലാ മേഘലകളിലും പൂർണ ആധിപത്യം നേടിയാണ് ചെന്നൈ വിജയിച്ചത്. കളിയിലെ രസകരമായ ഒരു സംഭവം പറയുകയാണ് ഓൾ-റൗണ്ടർ ബ്രാവോ.

“ഹാട്രിക് ബോളാണ് ഞാൻ ആദ്യം നേരിട്ടത്. ധോണിക്കു സ്ട്രൈക് കൈമാറാനാണു ശ്രമിച്ചത്. ബൗണ്ടറികൾ അടിക്കൂ. എന്നെക്കൊണ്ട് 2 ഓടിക്കരുത് എന്നാണു ഞാൻ ധോണിയോട് പറഞ്ഞത്.

“ഇന്നിങ്സിനു ശേഷം ഞാൻ ധോണിയോടു പറഞ്ഞു, ഇനി ഇത്തരത്തിലൊരു അവസരം വന്നാൽ ഓടാനായി മറ്റാരെയെങ്കിലും വിളിക്കണം, കാരണം എനിക്ക് എന്റെ കാലുകൾ സംരക്ഷിക്കണം എന്ന്.”

മോയിൻ അലി, റോബിൻ ഉത്തപ്പ എന്നിവർ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ആൻറിക് നോർട്യയുടെ ഹാട്രിക് ബോളാണ് ബ്രാവോ ആദ്യം നേരിട്ടത്. സിംഗിൾ ഇട്ട് ധോണിക്ക് ബൗണ്ടറി അടിക്കാൻ അവസരം കൊടുക്കാൻ ഇരിക്കെയാണ് ധോണി അതിൽ ഡബിൾ ഓടിയത്. ശ്വാസം പോലും എടുക്കാൻ സാധിക്കാതെ ബ്രാവോ കിതക്കുക ആയിരുന്നു ആ സമയത്ത്.

ഇന്നലെ 8 പന്തിൽ 21 റൺസെടുത്ത ധോണിയുടെ അവസാന ഓവർ വെടികെട്ടാണ് ചെന്നൈയെ 200 റൺസ് കടത്തിയത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം