ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) സെക്രട്ടറിയായി അസം മുന്‍ ക്രിക്കറ്റ് താരം ദേവജിത് സൈകിയ ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ ജയ് ഷാ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെ ഒഴിഞ്ഞുകിടന്ന സ്ഥാനമാണ് സൈകിയ ഏറ്റെടുത്തത്.

അടുത്തിടെ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യുമ്പോള്‍ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക എന്നതായിരുന്നു സെക്രട്ടറി എന്ന നിലയില്‍ സൈകിയയുടെ ആദ്യ ദൗത്യം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തതായാണ് അറിയുന്നത്.

അസമില്‍ നിന്നുള്ള ദേവജിത് സൈകിയയ്ക്ക് ക്രിക്കറ്റ്, നിയമം, ഭരണം എന്നിവയില്‍ ഒരു ബഹുമുഖ പശ്ചാത്തലമുണ്ട്. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമെന്ന നിലയില്‍, 1990 നും 1991 നും ഇടയില്‍ വിക്കറ്റ് കീപ്പറായി സേവനമനുഷ്ഠിച്ച സൈകിയ നാല് മത്സരങ്ങള്‍ കളിച്ചു. ഇതില്‍നിന്നും 53 റണ്‍സ് നേടാനും 9 പുറത്താക്കലുകള്‍ നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

തന്റെ ക്രിക്കറ്റ് ദിനങ്ങള്‍ക്ക് ശേഷം സൈകിയ നിയമരംഗത്തേക്ക് മാറി. 28-ാം വയസ്സില്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇതിന് മുമ്പ്, നോര്‍ത്തേണ്‍ ഫ്രോണ്ടിയര്‍ റെയില്‍വേയിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലും (ആര്‍ബിഐ) സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ജോലിയും നേടിയിരുന്നു.

2016ല്‍ അസം മുഖ്യമന്ത്രിയായ ഹേമന്ത ബിശ്വാസര്‍മയുടെ അധ്യക്ഷതയില്‍ അസം ക്രിക്കറ്റ് അസോസിയേഷന്റെ (എസിഎ) ആറ് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായതോടെയാണ് സൈകിയയുടെ ക്രിക്കറ്റ് ഭരണത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. പിന്നീട് 2019-ല്‍ എസിഎ സെക്രട്ടറിയായി, 2022-ല്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”