ചഹലിന്റെയും ധനശ്രീയുടെയും കാര്യത്തിൽ തീരുമാനമായി; ജീവനാംശമായി നൽകേണ്ടത് കോടികൾ; സംഭവം ഇങ്ങനെ

ഒടുവിൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും, ധനശ്രീ വർമയും. വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതി. 2020ല്‍ വിവാഹിതരായ ചഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അ‍ഞ്ചിനാണ് ഇരുവരും ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ആറ് മാസത്തെ കാലയളവ് ഒഴിവാക്കി ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കണം എന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പരസ്പര ധാരണപ്രകാരം കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്ന് ചഹലിന്‍റെ അഭിഭാഷകന്‍ നിതിന്‍ കുമാര്‍ ഗുപ്ത പറഞ്ഞു. 2020 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞു എന്ന വാർത്തകൾ പരന്നിരുന്നു. സെക്ഷൻ 13 ബി (2) പ്രകാരം വിവാഹമോചനക്കേസുകൾ ഫയൽ ചെയ്ത് ആറു മാസത്തിനു ശേഷമാണ് പരിഗണിക്കുക.

എന്നാൽ ചഹലും ധനശ്രീയും രണ്ട് വർഷത്തിലേറെയായി പിരിഞ്ഞ് കഴിയുകയായിരുന്നതിനാലാണ് ബോംബെ ഹൈക്കോടതി ആറ് മാസത്തെ കാലയളവ് ഒഴിവാക്കാൻ നിർദേശം നൽകിയത്. ചഹൽ ധനശ്രീക്ക് ജീവനാംശമായി 4.75 കോടി രൂപ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. മുൻപ് 60 കോടിയോളം നൽകണം എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അത് വ്യാജമാണെന്ന് ധനശ്രീയുടെ കുടുംബം വ്യക്തമാക്കി.

Latest Stories

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്

തെന്നല ബാലകൃഷ്ണപിളള ഇനി ഓർമ്മ; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കൾ

'മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നു, ബിഹാറിലും ബിജെപി ഇത് ആവര്‍ത്തിക്കും'; വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ഗവര്‍ണര്‍ ആര്‍ലേക്കറുടെ ഭാരതാംബ ആര്‍എസ്എസിന്റേയും; ത്രിവര്‍ണപതാകയല്ല, അത് കാവിക്കൊടി; ഭാരതമാതാവിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരുടേതാണ്, കാവി തിരുകി കയറ്റിയാല്‍ ചരിത്രം മാറില്ല

വൈരാഗ്യത്തോടെയാണ് പൊലീസ് സംസാരിച്ചത്, പരാതിക്കാര്‍ക്ക് പിന്നില്‍ ആരുടെയോ കുബുദ്ധി, മുഖ്യമന്ത്രിയുടെ ഓഫീസിനെയാണ് വിശ്വാസം: കൃഷ്ണകുമാര്‍

‘കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം’; പ്രതിഷേധങ്ങള്‍ ജാള്യത മറക്കാനെന്ന് മന്ത്രി പി പ്രസാദ്

'അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിന് പിന്നാലെ രാജിവെച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ

കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്; തട്ടിക്കൊണ്ടുപോയി പണം അപഹരിച്ചതായി പരാതി

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ സിപിഎം നിലപാട് ഉറച്ചതെന്ന് എം വി ഗോവിന്ദന്‍; 'പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല'