'നിങ്ങളെ ഞങ്ങള്‍ കൊല്ലും', ഗൗതം ഗംഭീറിന് വധഭീഷണി, ഇമെയില്‍ സന്ദേശം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന പോസ്റ്റിന് പിന്നാലെ, അന്വേഷണം ആരംഭിച്ച് പൊലീസ്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന പോസ്റ്റിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീം പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി. ‘ഞങ്ങള്‍ നിങ്ങളെ കൊലപ്പെടുത്തും’ എന്ന് കുറിച്ചുളള ഇമെയില്‍ സന്ദേശമാണ് മുന്‍ ബിജെപി എംപി കൂടിയായ ഗംഭീറിന് ലഭിച്ചത്. സംഭവത്തില്‍ ഗംഭീറിന്റെ പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസ്‌ഐഎസ് എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്നാണ് ഗംഭീര്‍ നല്‍കിയ പരാതിയിലുളളത്. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ഗംഭീര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഐപിഎല്‍ സമയമായതിനാല്‍ ഒഴിവുസമയം ചെലവഴിക്കുന്നതിനായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഗംഭീറുളളത്.

പഹല്‍ഗാം ഭീകരാക്രമണത്തെ കടുത്ത ഭാഷയിലാണ് ഗംഭീര്‍ സോഷ്യല്‍ മീഡിയയില്‍ അപലപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടി വരും, ഇന്ത്യ തിരിച്ചടിച്ചിരിക്കും എന്നാണ് ഗംഭീര്‍ എക്‌സില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഭീഷണി സന്ദേശം വന്നത്. പാകിസ്ഥാനെതിരെ ഏക്കാലവും കര്‍ശന നിലപാട് സ്വീകരിച്ചിട്ടുളള താരമാണ് ഗൗതം ഗംഭീര്‍.

അടുത്തിടെ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ദുബായില്‍ വച്ച് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടം നേടിയത്. ടി20 ലോകകപ്പ് നേടി മാസങ്ങള്‍ക്ക് ശേഷമായിരുന്നു ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചത്. ടി20 ലോകകപ്പ് രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇന്ത്യ നേടിയത്. ദ്രാവിഡ് രാജിവച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തയെ കിരീടനേട്ടത്തിലേക്ക് നയിച്ച ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി