ഡാ അമ്മാതിരി ടോക്ക് ഒന്നും എന്നോട് പറയാൻ നീ ആയിട്ടില്ല, ഐപിഎൽ ടീമുകളുടെ മീറ്റിംഗിൽ ഷാരൂഖ് ഖാനും പഞ്ചാബ് ഉടമയും തമ്മിൽ കടുത്ത വാഗ്വാദം; നടന്നത് വമ്പൻ തർക്കം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ ആരംഭിക്കാനിരിക്കെ ഈ സീസൺ ഏറെ ആകാംഷയോടെയാണ് നോക്കി കാണുന്നത്. മെഗാ ലേലം വരാനിരിക്കെ ഈ സീസണിന് തൊട്ടുമുമ്പ് തന്നെ ടീമിൽ ഒരുപാട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് കിരീടങ്ങൾ നേടാൻ ഭാഗ്യമില്ലാത്ത ടീമും, കിരീടം നേടിയവരും എല്ലാം ഒരുപോലെ ടീമിൽ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കുന്നത്.

ഇന്നലെ മുംബൈയിൽ ഐപിഎൽ ഉടമകളും ബിസിസിഐയും തമ്മിൽ നടന്ന മെഗാ ലേലത്തിന് മുമ്പുള്ള മീറ്റിംഗിൽ ധാരാളം വിഷയങ്ങളിൽ ചർച്ചകൾ നടന്നു. Cricbuzz അനുസരിച്ച്, മെഗാ ലേലത്തിൻ്റെ ചർച്ചകളിൽ ടീം ഉടമകൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായി. മെഗാ ലേല നടപടിക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ സഹ ഉടമ ഷാരൂഖ് ഖാൻ തന്റെ ഭാഗം പറഞ്ഞ് രംഗത്ത് എത്തി. മെഗാ ലേലം വേണം എന്ന അഭിപ്രായം പറഞ്ഞ പഞ്ചാബ് കിംഗ്‌സ് സഹ ഉടമ നെസ് വാഡിയയുമായി അദ്ദേഹം കടുത്ത വാഗ്വാദം നടത്തി.

ടീമുകളെ സംബന്ധിച്ച് പറഞ്ഞാൽ പല ടീമുകൾക്കും ഒട്ടും തന്നെ താത്പര്യം ഇല്ലാത്ത മെഗാ ലേലം. തങ്ങൾ സ്ഥിരതയോടെ കൊണ്ടുനടന്ന ഒരു ടീം തകരുന്ന രീതിയിൽ ഉള്ള മാറ്റങ്ങൾ അവർ ആഗ്രഹികുന്നില്ല. എന്തിരുന്നാലും മെഗാ ലേലം എന്ന പ്രക്രിയ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ടീമുകൾ അവരുടെ തന്ത്രങ്ങൾ അത് അനുസരിച്ച് സെറ്റ് ആക്കുകയാണ്.

ഡൽഹി ക്യാപിറ്റൽസിൻ്റെ കിരൺ കുമാർ ഗ്രാന്ധി, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ സഞ്ജീവ് ഗോയങ്ക, ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ രൂപ ഗുരുനാഥ്, സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ കാവ്യ മാരൻ, രാജസ്ഥാൻ റോയൽസിൻ്റെ മനോജ് ബദാലെ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഏതാനും ഉടമകൾ വീഡിയോ കോൺഫറൻസ് വഴി മീറ്റിംഗിൽ ചേർന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്