CT 2025: ഞങ്ങൾക്ക് ആ താരത്തെ ഭയമാണ്, അവൻ ടീമിന് ഭീഷണിയാണ്; ന്യുസിലാൻഡ് പരിശീലകന്റെ വാക്കുകൾ വൈറൽ

നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 44 റൺസിന്‌ വിജയിച്ചിരുന്നു. അത് കൊണ്ട് തന്നെ ഫൈനലിലും കീവികളെ തോൽപിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ ഐസിസി നോക്ക്ഔട്ട് മത്സരങ്ങളുടെ ചരിത്രം നോക്കിയാൽ ന്യുസിലാൻഡ് പല തവണ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്. അതിനുള്ള മറുപടി രോഹിത് കിരീടം ഉയർത്തി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

ന്യുസിലാൻഡിനെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ കീവികളുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയായിരുന്നു. താരം 10 ഓവറിൽ 42 റൺസ് വഴങ്ങി 5 വിക്കറ്റുകൾ സ്വന്തമാക്കി. വരുൺ ഫൈനൽ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഭീഷണി ഉയർത്തുന്ന താരമാണെന്ന് പറഞ്ഞിരിക്കുകയാണ് ബോളിംഗ് പരിശീലകൻ ഗാരി സ്റ്റെഡ്ഡ്.

ഗാരി സ്റ്റെഡ്ഡ് പറയുന്നത് ഇങ്ങനെ:

” വരുൺ ചക്രവർത്തി ന്യുസിലാൻഡിന് വലിയ ഒരു ഭീഷണിയാണ്. ഞങ്ങളുടെ ഇപ്പോഴത്തെ ചിന്ത അദ്ദേഹത്തിന്റെ പന്തിനെ എങ്ങനെ പ്രതിരോധിക്കാം എന്നാണ്, അതിലൂടെ വരുണിനെതിരെ റൺസ് സ്കോർ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും” ഗാരി സ്റ്റെഡ്ഡ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം