CT 2025: എന്തൊരു മനപൊരുത്തം!, പരസ്പരം തോൽക്കാനും തോൽപ്പിക്കാനും മനസില്ലാതെ ​'ഗ്രീൻ ആർമി', അപമാനം സഹിക്കവയ്യാതെ ആരാധകർ

ചാമ്പ്യൻസ് ട്രോഫിയിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ടൂർണമെന്റിൽനിന്ന് പുറത്തായെങ്കിലും സ്വന്തം കാണികൾക്ക് മുമ്പിൽ ഒരു മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. എന്നാൽ ദേവന്മാർക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

മത്സരം മുഴുവൻ മഴ പ്രവചിച്ചക്കപ്പെട്ടിരുന്നതിനാൽ ഒടുവിൽ അത് ശരിയാണെന്ന് തെളിഞ്ഞു. മാച്ച് ഒഫീഷ്യലുകൾക്ക് പ്രതീക്ഷിച്ചതിലും നേരത്തെ പ മത്സരം ഉപേക്ഷിച്ചു. ഒരു ബോൾ പോയിട്ട് മത്സരത്തിൽ ടോസ് ചെയ്യാൻ പോലും കഴിഞ്ഞില്ല. ഇതോടെ ആതിഥേയരായ പാകിസ്ഥാൻ മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ചാമ്പ്യൻസ് ട്രോഫി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി ടൂർണമെന്റ് അവസാനിപ്പിച്ചു.

ടൂര്‍ണമെന്റില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും മഴയെടുത്തിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ആശ്വാസ വിജയം തേടിയാണ് റാവല്‍പിണ്ടിയില്‍ അവസാന റൗണ്ട് പോരിനെത്തിയത്. പക്ഷെ ആശ്വാസജയം പോലും നേടാന്‍ മഴ അനുവദിച്ചില്ല. ഇതോടെ ഇരുടീമും പോയിന്റ് പങ്കി‌ട്ടു പിരിഞ്ഞു.

29 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ഐ.സിസി ഈവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ പാകിസ്ഥാനിലെ കാണികൾ ആവേശഭരിതരായിരുന്നു. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് ചാമ്പ്യൻസ് ട്രോഫി വേദികളുടെ പുനർനിർമ്മാണത്തിനായി പണം ഒഴുകി. പക്ഷേ സ്വന്തം കാണികളുടെ മുമ്പിൽ ഒരു മാച്ച് വിന്നിം​ഗ് പ്രകടനം പാകിസ്ഥാന് സാധ്യമായില്ല.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത