"മണിക്കൂറുകളോളം കരച്ചിൽ, 2-3 മണിക്കൂർ മാത്രം ഉറക്കം, ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായി"; ജീവിതത്തിലെ കറുത്ത ദിനങ്ങളെ കുറിച്ച് ഇന്ത്യൻ സൂപ്പർ താരം

ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍. ചാറ്റ് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റിനിടെയാണ് ചഹല്‍ വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞത്. തങ്ങളുടെ ബന്ധത്തിൽ എന്താണ് തെറ്റ് സംഭവിച്ചതെന്നും വഞ്ചന ആരോപണങ്ങൾക്കിടയിലെ പോരാട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

2020 ൽ ദമ്പതികൾ വിവാഹിതരായി. പക്ഷേ വിവാഹ ശേഷം മൂന്നാം വർഷം മുതൽ അവർക്കിടയിൽ കാര്യങ്ങൾ ശരിയായിരുന്നില്ല. വിവാഹമോചനം അന്തിമമാകുന്നതുവരെ താൻ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് രാജ് ഷമാനിയോട് സംസാരിച്ച ചഹൽ പറഞ്ഞു.

‘ഞങ്ങൾ ഈ വിഷയം ഒരുപാട് കാലം പുറത്തു പറഞ്ഞില്ല. എല്ലാം അവസാനിക്കുന്നതുവരെ ഞങ്ങൾ സോഷ്യൽ മീഡിയയിൽ സാധാരണ ദമ്പതികളെപ്പോലെ തുടരാൻ തീരുമാനിച്ചു. എന്തെങ്കിലും മാറ്റം വന്നേക്കുമെന്ന് ഞങ്ങൾ കരുതി.’

വിവാഹമോചന സമയത്ത് എന്നെ വിശ്വാസവഞ്ചകനെന്ന് ചിലർ വിളിച്ചു. ഞാൻ ഒരിക്കലും ആരെയും വഞ്ചിച്ചിട്ടില്ല. എന്നേക്കാൾ വിശ്വസ്തനായ ഒരാളെ നിങ്ങൾക്ക് കാണാനാകില്ല. എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഹൃദയംകൊണ്ടാണ് ചിന്തിക്കുന്നത്. ഞാൻ എപ്പോഴും കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. ഒന്നും ചോദിച്ചിട്ടില്ല. എനിക്ക് രണ്ട് സഹോദരിമാരാണുളളത്. പെൺകുട്ടികളെ ബഹുമാനിക്കാൻ എനിക്കറിയാം. ആരോടൊപ്പം കണ്ടാലും ഉടനെ കാഴ്ചക്കാരെ കിട്ടാനായി ആളുകൾ വാർത്തകൾ എഴുതുകയാണ്. ഒരിക്കൽ പ്രതികരിച്ചാൽ, പിന്നെ അത് തുടരും’- അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മാനസികാവസ്ഥയെക്കുറിച്ചും ചഹൽ പറഞ്ഞു. “ഞാൻ ജീവിതം മടുത്തിരുന്നു. ഓരോ ദിവസവും ഒരേ ആകുലതകൾ. മണിക്കൂറുകളോളം കരയും. 2-3 മണിക്കൂർ മാത്രം ഉറങ്ങി, എന്നിട്ടും അതേ അവസ്ഥ. എനിക്ക് ആത്മഹത്യാ ചിന്തകൾ വരെ ഉണ്ടായി. ആദ്യമൊക്കെ മാസത്തിൽ ഇത് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തപ്പോൾ 40-45 ദിവസം ഇത് തുടർന്നു. ഉത്കണ്ഠ കാരണം ഞാൻ വിറയ്ക്കാൻ തുടങ്ങി, എസി ഓണായിരുന്നിട്ടും ഞാൻ വിയർക്കുന്നുണ്ടായിരുന്നു,” യുസ്‌വേന്ദ്ര ചാഹൽ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി