ഇന്ത്യൻ ടീമിൽ പ്രതിസന്ധി, മൂന്നാം ഏകദിനം കളിക്കാൻ ആളില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ ഇതിനകം 2-0 ന് അപരാജിത ലീഡോടെ സ്വന്തമാക്കിയ സാഹചര്യത്തിൽ, രാജ്‌കോട്ടിൽ നടക്കുന്ന മൂന്നാം ഏകദിനം ഒരു ഔപചാരികത മാത്രമായി മാറുന്നു. ഇന്ത്യയെ സംബന്ധിച്ച് പരമ്പര തൂത്തുവാരാനുള്ള അവസരമാണ് മുന്നിൽ ഉള്ളത്. അതെ സമയം പല പ്രമുഖ താരങ്ങളെയും നാട്ടിലേക്ക് തിരിച്ചയച്ചതിനാൽ ഇന്ന് ഇന്ത്യക്ക് ആകെ 13 താരങ്ങൾ മാത്രമേ ഉള്ളു . മത്സരത്തിനിടെ എന്തെങ്കിലും താരത്തിന് പരിക്ക് പറ്റിയാൽ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മക്കും കൂട്ടർക്കും പ്രാദേശിക കളിക്കാരെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരായി വിളിക്കേണ്ടി വന്നേക്കാം.

ആദ്യ രണ്ട് ഏകദിനങ്ങളിലെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, തനിക്ക് 13 കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കാനുള്ളൂവെന്ന് സ്ഥിരീകരിച്ചു. “രോഗബാധിതരും ലഭ്യമല്ലാത്തവരും വ്യക്തിപരമായ കാരണങ്ങളാൽ വീട്ടിലേക്ക് പോയവരും ചിലർ വിശ്രമിക്കുന്നവരുമായ ധാരാളം കളിക്കാർ ഇന്ന് ഇറങ്ങുന്നില്ല. അതിനാൽ 13 കളിക്കാർ മാത്രമാണ് ഇന്ന് ഞങ്ങളുടെ കൂടെ ഉള്ളത് ”ചൊവ്വാഴ്‌ച രാജ്‌കോട്ടിൽ നടന്ന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞു.

ലോകകപ്പ് മുൻനിർത്തി ബിസിസിഐ ശുഭ്മാൻ ഗില്ലിനെയും ഷാർദുൽ താക്കൂറിനെയും ടീമിൽ നിന്ന് ഒഴിവാക്കി. സെപ്തംബർ 30 ന് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായി അവർ ഗുവാഹത്തിയിൽ ടീമിനൊപ്പം ചേരും. കുൽദീപ് യാദവിനൊപ്പം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തിരിച്ചെത്തുമ്പോൾ ഹാർദിക് പാണ്ഡ്യ ഉണ്ടാകില്ല. ഓൾറൗണ്ടർ ടീമിൽ ചേർന്നിട്ടില്ല.

കൂടാതെ, മുഹമ്മദ് ഷമിക്ക് ടീം ഇടവേള നൽകിയിട്ടുണ്ട്.  വാഷിംഗ്ടൺ സുന്ദർ ഒഴികെയുള്ള ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് കളിക്കാരെയും വിട്ടയച്ചു. “ഗില്ലും ഹാർദിക്കും ഷമിയും ഇന്ന് കളിക്കുന്നില്ല. അക്‌സർ ഇന്ന് കളിക്കുന്നില്ല. ഞങ്ങൾക്ക് 13 കളിക്കാർ മാത്രമാണ് ഉള്ളത്, അതിനാൽ ടീമിൽ വളരെയധികം അനിശ്ചിതത്വമുണ്ട്, ”രോഹിത് ശർമ്മ പറഞ്ഞു.

കാര്യങ്ങൾ അങ്ങനെ പോകുമ്പോൾ, ഇന്ത്യയ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ നെറ്റ് ബൗളർമാരായി ടീം ഇന്ത്യയ്ക്ക് പ്രാദേശിക ബൗളർമാരെയും താരങ്ങളെയും ചിലപ്പോൾ ആശ്രയിക്കേണ്ടതായി വന്നേക്കാം. എല്ലാ അധിക കളിക്കാരെയും വിട്ടയച്ചതോടെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രാജ്‌കോട്ട് ഏകദിനത്തിനിടെ രണ്ടിൽ കൂടുതൽ കളിക്കാർക്ക് പരിക്കോ ബുദ്ധിമുട്ടോ ഉണ്ടായാൽ, സപ്പോർട്ട് സ്റ്റാഫിനെയോ പ്രാദേശിക കളിക്കാരെയോ പകരം ഫീൽഡർമാരായി ആശ്രയിക്കാൻ ടീം ഇന്ത്യ നിർബന്ധിതരാകും.

ഇന്ത്യൻ ടീം ഇങ്ങനെ: രോഹിത് ശർമ്മ (സി), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബുംറ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ