ക്രിക്കറ്റ് ഒരിക്കല്‍ കൂടി ഒരു ജനതയുടെ സന്തോഷമാവുന്ന കാഴ്ച്ച

പ്രണവ് തെക്കേടത്ത്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ രാഷ്ട്രം ഇതുവരെ അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നിരിക്കുകയാണ്. പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവുകളില്‍ അണിനിരക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും അവര്‍ കടന്നുപോവുന്നത് ആ രാജ്യത്തിന്റെ മോശമായ അവസ്ഥയിലൂടെ എന്ന് പറയാം.

അവിടെ ഓസ്ട്രേലിയ ഒരു പരമ്പരക്കായി എത്തുമെന്ന് പോലും ആരും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പരമ്പരയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുന്നു. അതും അവരുടെ മെയിന്‍ പ്ലെയിങ് ഇലവനെയും വെച്ച്.

ആദ്യ രണ്ട് ടി20 യില്‍ ശ്രീലങ്ക തോല്‍വി നുണയുമ്പോഴും കൊളോമ്പോയിലെ പ്രേമദാസ സ്റ്റേഡിയം നിറഞ്ഞു കവിയുന്നുണ്ട്. ആരാധകര്‍ തോല്‍വിക്കിടയിലും ആ നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ട്.

pallekkele സ്റ്റേഡിയത്തിലേക്ക് ഓള്‍റെഡി സീരീസ് അടിയറവ് വെച്ച തങ്ങളുടെ ടീമിനെ വീണ്ടും സപ്പോര്‍ട്ട് ചെയ്യാന്‍ പതിനായിരങ്ങള്‍ എത്തുന്ന കാഴ്ച്ച. ഉത്സവ അന്തരീക്ഷത്തില്‍ തോറ്റെന്നുറപ്പിച്ച ഒരു മത്സരം നായകന്‍ തിരിച്ചു പിടിച്ചു നല്‍കുന്ന മുഹൂര്‍ത്തം, ആ ജനതയെ ഉള്ളു തുറന്ന് സന്തോഷിപ്പിക്കുകയാണ്.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം