തികഞ്ഞ അവഗണന, ക്രിക്കറ്റിനോട് വിടപറഞ്ഞ് 'പാകിസ്ഥാന്റെ വിരാട് കോഹ് ലി', ഒപ്പമൊരു വെല്ലുവിളിയും

ഒരിക്കല്‍ പാകിസ്ഥാന്റെ വിരാട് കോഹ്‌ലി പ ‘എന്ന് വാഴ്ത്തപ്പെട്ടിരുന്ന ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് പിഎസ്എല്ലില്‍നിന്ന് വിരമിച്ചു. 2024ലെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ആറ് ഫ്രാഞ്ചൈസികളും അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് അഹമ്മദ് ഷെഹ്‌സാദ് വൈകാരികമായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് (പിഎസ്എല്‍) വിട പറഞ്ഞത്. എക്സില്‍ നിരാശ പ്രകടിപ്പിച്ച താരം തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞു.

കറാച്ചി ദേശീയ ടി20 കപ്പില്‍ 52 പന്തില്‍ 60 റണ്‍സും 44 പന്തില്‍ 81 റണ്‍സും ഉള്‍പ്പെടെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഷെഹ്സാദിന് ആവശ്യക്കാരുണ്ടായില്ല. ആഭ്യന്തര സര്‍ക്യൂട്ടില്‍ സ്ഥിരമായി തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും, 2019 ല്‍ പാകിസ്ഥാനുവേണ്ടി തന്റെ അവസാന ടി 20 ഐ കളിച്ച ക്രിക്കറ്റ് താരം, തന്നെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചു.

ഈ വര്‍ഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് വിടപറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അവഗണന എന്തുകൊണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ എന്റെ എല്ലാം നല്‍കി. പിഎസ്എല്‍ ഡ്രാഫ്റ്റിന് തൊട്ടുമുമ്പ് ദേശീയ ടി20 കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഫ്രാഞ്ചൈസികള്‍ എന്റേതിനേക്കാള്‍ കുറഞ്ഞ സ്ഥിതിവിവരക്കണക്കുകളുള്ള കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ പോലും, എന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി തോന്നുന്നു. എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യുമ്പോള്‍, അതില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോശം പ്രകടന സംഖ്യകളുള്ള കളിക്കാര്‍ക്ക് നല്‍കുന്ന മുന്‍ഗണനയെക്കുറിച്ച് ഷെഹ്‌സാദ് സൂചന നല്‍കി. ‘പിഎസ്എല്ലിനായി മികച്ച ആഭ്യന്തര പ്രകടനം നടത്തുന്നവരെ കൊണ്ടുവരുന്നത് ആരുടെ ജോലിയാണെന്ന് എനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് എന്നെ പിഎസ്എല്‍ ഉള്‍പ്പെടുത്താത്തതെന്ന് എനിക്ക് കൃത്യമായി അറിയാം. എന്റെ ആരാധകര്‍ക്കൊപ്പം രാജ്യം മുഴുവനും ഇത് ഉടന്‍ തന്നെ അറിയും’ അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ