തികഞ്ഞ അവഗണന, ക്രിക്കറ്റിനോട് വിടപറഞ്ഞ് 'പാകിസ്ഥാന്റെ വിരാട് കോഹ് ലി', ഒപ്പമൊരു വെല്ലുവിളിയും

ഒരിക്കല്‍ പാകിസ്ഥാന്റെ വിരാട് കോഹ്‌ലി പ ‘എന്ന് വാഴ്ത്തപ്പെട്ടിരുന്ന ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് പിഎസ്എല്ലില്‍നിന്ന് വിരമിച്ചു. 2024ലെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ ആറ് ഫ്രാഞ്ചൈസികളും അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് അഹമ്മദ് ഷെഹ്‌സാദ് വൈകാരികമായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് (പിഎസ്എല്‍) വിട പറഞ്ഞത്. എക്സില്‍ നിരാശ പ്രകടിപ്പിച്ച താരം തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞു.

കറാച്ചി ദേശീയ ടി20 കപ്പില്‍ 52 പന്തില്‍ 60 റണ്‍സും 44 പന്തില്‍ 81 റണ്‍സും ഉള്‍പ്പെടെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഷെഹ്സാദിന് ആവശ്യക്കാരുണ്ടായില്ല. ആഭ്യന്തര സര്‍ക്യൂട്ടില്‍ സ്ഥിരമായി തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടും, 2019 ല്‍ പാകിസ്ഥാനുവേണ്ടി തന്റെ അവസാന ടി 20 ഐ കളിച്ച ക്രിക്കറ്റ് താരം, തന്നെ ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചു.

ഈ വര്‍ഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനോട് വിടപറയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അവഗണന എന്തുകൊണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയൂ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ എന്റെ എല്ലാം നല്‍കി. പിഎസ്എല്‍ ഡ്രാഫ്റ്റിന് തൊട്ടുമുമ്പ് ദേശീയ ടി20 കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഫ്രാഞ്ചൈസികള്‍ എന്റേതിനേക്കാള്‍ കുറഞ്ഞ സ്ഥിതിവിവരക്കണക്കുകളുള്ള കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ പോലും, എന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി തോന്നുന്നു. എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യുമ്പോള്‍, അതില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോശം പ്രകടന സംഖ്യകളുള്ള കളിക്കാര്‍ക്ക് നല്‍കുന്ന മുന്‍ഗണനയെക്കുറിച്ച് ഷെഹ്‌സാദ് സൂചന നല്‍കി. ‘പിഎസ്എല്ലിനായി മികച്ച ആഭ്യന്തര പ്രകടനം നടത്തുന്നവരെ കൊണ്ടുവരുന്നത് ആരുടെ ജോലിയാണെന്ന് എനിക്ക് ഉറപ്പില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് എന്നെ പിഎസ്എല്‍ ഉള്‍പ്പെടുത്താത്തതെന്ന് എനിക്ക് കൃത്യമായി അറിയാം. എന്റെ ആരാധകര്‍ക്കൊപ്പം രാജ്യം മുഴുവനും ഇത് ഉടന്‍ തന്നെ അറിയും’ അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ