വാടാ മക്കളെ, നമ്മുക്ക് അങ്ങ് പോകാം, ക്രിക്കറ്റ് ലോകം ആദരവോടെ അന്ന് രണതുംഗയെ നോക്കി

മുഹമ്മദ് മുബാറക് മുസ്തഫ

1995ല്‍ മെല്‍ബര്‍ണില്‍ ശ്രീലങ്കയൊരു പര്യടനത്തിന് പോയി. അന്നത്തെ ശ്രീലങ്ക എന്നതൊക്കെ നല്ല സെറ്റ് ടീം പോരാത്തതിന് അതിലേക്കു അവര്‍ ഒരു പയ്യനെയും കൊണ്ട് വന്നു.. അങ്ങനെ കളി തുടങ്ങി ചെക്കന്‍ ഒരു മൂലയില്‍ നിന്നു സെറ്റ് ബൗളിംഗ് ലത് കണ്ടപ്പോള്‍ സായിപ്പിന്റ കുഞ്ഞുങ്ങള്‍ക്ക് കുരു പൊട്ടി. അല്ലേലും പണ്ടേ ഏഷ്യക്കാര്‍ എന്നാല്‍ ലവര്‍ക്കു ഒരു പുച്ഛമാണ്.

ഏര്‍മേഴ്സണ്‍ എന്ന അമ്പയര്‍ പയ്യനെ തിരഞ്ഞു പിടിച്ചെന്നോണം ആക്ഷന് നോ ബോള്‍ വിളിക്കാന്‍ തുടങ്ങി. ചില ലെഗ് സ്പിന്‍ പോലും വിളിച്ചപ്പോള്‍ കാര്യം ഏറെ കുറെ ലോകത്തിനു പിടി കിട്ടി. കാരണം അത്തരത്തില്‍ ലെഗ് സ്പിന്‍ എറിയുക എന്നത് ഒരിക്കലും സാധ്യം അല്ല എന്നത് ബ്രാഡ്മാന്‍ പോലും വിലയിരുത്തിയിട്ടുണ്ട്..

എന്നാലും പയ്യനെ ഐസിസി അങ്ങ് വിളിപ്പിച്ചു. 40ഓളം അമ്പയര്‍മാരുടെ മുന്‍പില്‍ ടെസ്റ്റ് ചെക്കന്‍ പാസ്സായി. 1999ല്‍ അങ്ങനെ ശ്രീലങ്ക ഓസ്‌ട്രേലിയയില്‍ ട്രൈ നേഷന്‍ സീരിസ്സിനു എത്തി… അന്നും ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തില്‍ എമഴ്‌സണ്‍ കളി നിയന്ത്രിക്കാന്‍ ഉണ്ടായിരിന്നു. അയാള്‍ എറിഞ്ഞു തുടങ്ങിയതും എമഴ്‌സണ്‍ പണി തുടങ്ങി നോ ബോള്‍.

രണതുംഗ നേരെ അമ്പയരുടെ അടുത്തേക് വന്നു കൈ ചൂണ്ടി മുഖത്ത് നോക്കി സംസാരിച്ചു. എന്നിട്ടു വാടാ മക്കളെ നമ്മുക്ക് അങ്ങ് പോകാം എന്ന് പറഞ്ഞു… ആ വിളിയില്‍ ആ ചങ്കുറപ്പില്‍ ക്രിക്കറ്റ് അത്ഭുതതത്തോടെയും ആവേശത്തോടെയും രണതുംഗയെ നോക്കി കൈ അടിച്ചു.. കാരണം അവിടെ രണത്തുങ്ക തന്നെ തന്നെ ബലി അര്‍പ്പിച്ചത് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍ ആയ മുതയ്യാ മുരളീധരനു വേണ്ടി ആയിരുന്നു. അയാളുടെ നിഗമനം തെറ്റിയതുമില്ല. ഇന്നും മുരളി പറയും അയാള്‍ ഇല്ലായിരുന്നേല്‍ അതെ അതുപോലെ ഒരു ക്യാപ്റ്റന്‍ ഇല്ലായിരുന്നേല്‍.. ഒറ്റപേര് അര്‍ജുന രണതുംഗ.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം