സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിപ്പ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. കോച്ചിംഗ് കരിയറിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ വിരമിക്കല്‍. ദക്ഷിണാഫ്രിക്കന്‍ ഡൊമസ്റ്റിക്ക് ടീം ടൈറ്റന്‍സിന്റെ പരിശീലക സ്ഥാനം ക്രിസ് മോറിസ് എറ്റെടുക്കും.

‘ഞാന്‍ ഇന്ന് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. എന്റെ ഈ യാത്രയില്‍ ചെറുതായും, വലുതായും പങ്കു വഹിച്ച എല്ലാവര്‍ക്കും നന്ദി. ഇതൊരു രസകരമായ യാത്രമായിരുന്നു. ടൈറ്റന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ തന്റെ വിരമിക്കല്‍ അറിയിച്ചു കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മോറിസ് കുറിച്ചു.

12 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 34കാരനായ താരം വിരാമമിട്ടിരിക്കുന്നത്. 2019ലെ ലോക കപ്പിലാണ് മോറിസ് ദക്ഷിണാഫ്രിക്കയ്ക്കായി അവസാനമായി കളിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി 4 ടെസ്റ്റുകളും 42 ഏകദിനങ്ങളും 23 ടി20കളുമാണ് മോറിസ് കളിച്ചത്. ഈ ഫോര്‍മാറ്റുകളില്‍ യഥാക്രമം 12, 48, 34 വിക്കറ്റുകളും 459, 1756, 697 റണ്‍സുകളും താരം നേടിയിട്ടുണ്ട്. 81 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 618 റണ്‍സും 95 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ