കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഒരു കുട്ടിക്കാലം, വെയ്ഡ് ലോകത്തിന് ഒരു അത്ഭുതമാണ്

പാകിസ്ഥാനെതിരായ ടി20 ലോക കപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് അത്ഭുതവിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. നാഭിയില്‍ പന്ത് കൊണ്ടതിന്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു.

നിസ്സാരമായ ഒരു ചികിത്സയ്ക്കു ശേഷം വീട്ടില്‍ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചു കൊണ്ട് ഡോക്ടറുടെ മറുപടി വന്നു- ”നിനക്ക് വൃഷണത്തില്‍ കാന്‍സറാണ്. നാഭിയില്‍ ബോള്‍ കൊണ്ടത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ നീ പോലും ഈ ട്യൂമര്‍ ശ്രദ്ധിക്കില്ലായിരുന്നു…”

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടര്‍ തുടര്‍ന്നു-
”കീമോതെറാപ്പി ചെയ്യേണ്ടി വരും. അതിന്റെ ഭാഗമായി നിന്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…”വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയില്‍ തികഞ്ഞ നിസ്സംഗതയോടെ അവന്‍ ഇരുന്നു. ആ ഞെട്ടല്‍ വര്‍ഷങ്ങളോളം വേഡിനെ പിന്തുടര്‍ന്നു.


കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അര്‍ബുദത്തെ കീഴടക്കി. കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗില്‍ക്രിസ്റ്റ് എന്ന മഹാരഥന്‍ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരന്‍ പയ്യന് മോഹിക്കാന്‍ സാധിക്കുന്നതെങ്ങനെ!? പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ അയാള്‍ ഓസ്‌ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീന്‍ തലയില്‍ ധരിച്ചു. എങ്കിലും വേഡിന്റെ അസ്ഥിരമായ പ്രകടനങ്ങള്‍ സദാ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

Australia name Matthew Wade skipper for Bangladesh T20 series | Deccan Herald

കളര്‍ ബ്ലൈന്‍ഡ്‌നെസ് ആയിരുന്നു വേഡിന്റെ മറ്റൊരു പ്രശ്‌നം. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ അയാള്‍ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോക കപ്പിന്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മില്‍ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു. പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീന്‍ അഫ്രിഡിയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍.

വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്‌സ്,സിക്‌സ്,സിക്‌സ്…!”
ജീവിതം നിങ്ങളെ തളര്‍ത്തുമ്പോള്‍ മാത്യു വേഡിനെ പോലെ അതിജീവിക്കുക…!
വിമര്‍ശനങ്ങളെ നിങ്ങള്‍ മാത്യു വേഡിനെ പോലെ അടിച്ചകറ്റുക…!
തിരിച്ചു വരാനുള്ള അവസരങ്ങള്‍ നമുക്ക് ലഭിക്കുമ്പോള്‍ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക