കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഒരു കുട്ടിക്കാലം, വെയ്ഡ് ലോകത്തിന് ഒരു അത്ഭുതമാണ്

പാകിസ്ഥാനെതിരായ ടി20 ലോക കപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് അത്ഭുതവിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. നാഭിയില്‍ പന്ത് കൊണ്ടതിന്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു.

നിസ്സാരമായ ഒരു ചികിത്സയ്ക്കു ശേഷം വീട്ടില്‍ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചു കൊണ്ട് ഡോക്ടറുടെ മറുപടി വന്നു- ”നിനക്ക് വൃഷണത്തില്‍ കാന്‍സറാണ്. നാഭിയില്‍ ബോള്‍ കൊണ്ടത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ നീ പോലും ഈ ട്യൂമര്‍ ശ്രദ്ധിക്കില്ലായിരുന്നു…”

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടര്‍ തുടര്‍ന്നു-
”കീമോതെറാപ്പി ചെയ്യേണ്ടി വരും. അതിന്റെ ഭാഗമായി നിന്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…”വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയില്‍ തികഞ്ഞ നിസ്സംഗതയോടെ അവന്‍ ഇരുന്നു. ആ ഞെട്ടല്‍ വര്‍ഷങ്ങളോളം വേഡിനെ പിന്തുടര്‍ന്നു.

Australia Cricketer Matthew Wade Reveals Why he Would Avoid Verbal Clashes With Indian Team | Cricket News
കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അര്‍ബുദത്തെ കീഴടക്കി. കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗില്‍ക്രിസ്റ്റ് എന്ന മഹാരഥന്‍ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരന്‍ പയ്യന് മോഹിക്കാന്‍ സാധിക്കുന്നതെങ്ങനെ!? പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ അയാള്‍ ഓസ്‌ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീന്‍ തലയില്‍ ധരിച്ചു. എങ്കിലും വേഡിന്റെ അസ്ഥിരമായ പ്രകടനങ്ങള്‍ സദാ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

Australia name Matthew Wade skipper for Bangladesh T20 series | Deccan Herald

കളര്‍ ബ്ലൈന്‍ഡ്‌നെസ് ആയിരുന്നു വേഡിന്റെ മറ്റൊരു പ്രശ്‌നം. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ അയാള്‍ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോക കപ്പിന്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മില്‍ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു. പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീന്‍ അഫ്രിഡിയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍.

വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്‌സ്,സിക്‌സ്,സിക്‌സ്…!”
ജീവിതം നിങ്ങളെ തളര്‍ത്തുമ്പോള്‍ മാത്യു വേഡിനെ പോലെ അതിജീവിക്കുക…!
വിമര്‍ശനങ്ങളെ നിങ്ങള്‍ മാത്യു വേഡിനെ പോലെ അടിച്ചകറ്റുക…!
തിരിച്ചു വരാനുള്ള അവസരങ്ങള്‍ നമുക്ക് ലഭിക്കുമ്പോള്‍ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!

Latest Stories

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

നദികളിൽ ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്

ഗര്‍ഭിണിയായ ഞാന്‍ ആശുപത്രിയില്‍ ആയപ്പോഴും ഇവര്‍ തട്ടിപ്പ് നടത്തി..; മുന്‍ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസ്; ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിനതടവ്

INDIAN CRICKET: ഗംഭീര്‍ ആരെയും ടീമിലെടുക്കുന്നില്ല, എല്ലാവരെയും ഒഴിവാക്കുന്ന തിരക്കിലാണ് അദ്ദേഹം, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

'സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം, അതുവരെ എല്ലാവരും സമന്‍മാർ'; പി വി അന്‍വര്‍

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം