കാന്‍സറിനെ പൊരുതിത്തോല്‍പ്പിച്ച ഒരു കുട്ടിക്കാലം, വെയ്ഡ് ലോകത്തിന് ഒരു അത്ഭുതമാണ്

പാകിസ്ഥാനെതിരായ ടി20 ലോക കപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് അത്ഭുതവിജയം സമ്മാനിച്ച മാത്യു വേഡിന്റെ ജീവിതകഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനാറുകാരനായിരുന്ന വേഡ് കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. നാഭിയില്‍ പന്ത് കൊണ്ടതിന്റെ വേദന മൂലം ഡോക്ടറെ കാണാം എന്ന് വേഡ് തീരുമാനിച്ചു.

നിസ്സാരമായ ഒരു ചികിത്സയ്ക്കു ശേഷം വീട്ടില്‍ പോകാം എന്ന് കരുതിയിരുന്ന വേഡിനെ ഞെട്ടിച്ചു കൊണ്ട് ഡോക്ടറുടെ മറുപടി വന്നു- ”നിനക്ക് വൃഷണത്തില്‍ കാന്‍സറാണ്. നാഭിയില്‍ ബോള്‍ കൊണ്ടത് ഒരു കണക്കിന് നന്നായി. അല്ലെങ്കില്‍ നീ പോലും ഈ ട്യൂമര്‍ ശ്രദ്ധിക്കില്ലായിരുന്നു…”

അതുകേട്ട് തരിച്ചിരുന്ന ടീനേജറുടെ മുഖത്ത് നോക്കി ഡോക്ടര്‍ തുടര്‍ന്നു-
”കീമോതെറാപ്പി ചെയ്യേണ്ടി വരും. അതിന്റെ ഭാഗമായി നിന്റെ തലമുടി നഷ്ടമാവും. ഇതെല്ലാം നേരിടാനുള്ള തയ്യാറെടുപ്പ് നീ നടത്തണം…”വെയ്ഡിന് ഒന്നും ഉരിയാടാനായില്ല. ഡോക്ടറുടെ മുറിയില്‍ തികഞ്ഞ നിസ്സംഗതയോടെ അവന്‍ ഇരുന്നു. ആ ഞെട്ടല്‍ വര്‍ഷങ്ങളോളം വേഡിനെ പിന്തുടര്‍ന്നു.


കൃത്യമായ ചികിത്സയുടെ സഹായത്തോടെ വേഡ് അര്‍ബുദത്തെ കീഴടക്കി. കീമോതെറാപ്പി ചെയ്യുന്നതിനിടയില്‍ വീണുകിട്ടിയ ഇടവേളകളില്‍ അവന്‍ ക്രിക്കറ്റ് പരിശീലിച്ചു. പക്ഷേ ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍ എത്തിപ്പെടാനാകും എന്ന് വേഡ് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.

ആദം ഗില്‍ക്രിസ്റ്റ് എന്ന മഹാരഥന്‍ അലങ്കരിച്ച ഓസീസ് വിക്കറ്റ് കീപ്പറുടെ സ്ഥാനം ഒരു അസുഖക്കാരന്‍ പയ്യന് മോഹിക്കാന്‍ സാധിക്കുന്നതെങ്ങനെ!? പക്ഷേ ആ കൊടുമുടി വേഡ് കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ അയാള്‍ ഓസ്‌ട്രേലിയയുടെ കുപ്പായമണിഞ്ഞു. തികഞ്ഞ അഭിമാനത്തോടെ ബാഗി ഗ്രീന്‍ തലയില്‍ ധരിച്ചു. എങ്കിലും വേഡിന്റെ അസ്ഥിരമായ പ്രകടനങ്ങള്‍ സദാ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി.

Australia name Matthew Wade skipper for Bangladesh T20 series | Deccan Herald

കളര്‍ ബ്ലൈന്‍ഡ്‌നെസ് ആയിരുന്നു വേഡിന്റെ മറ്റൊരു പ്രശ്‌നം. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃത്രിമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ അയാള്‍ ശരിക്കും പ്രയാസപ്പെട്ടു.

ഇതെല്ലാം അതിജീവിച്ച് അയാള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വരെയെത്തി. ടി20 ലോക കപ്പിന്റെ ഫൈനലിലെ സ്ഥാനവും വേഡും തമ്മില്‍ 18 റണ്ണുകളുടെ ദൂരം ഉണ്ടായിരുന്നു. പ്രതിബന്ധം ആയി നിന്നിരുന്നത് ഷഹീന്‍ അഫ്രിഡിയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാള്‍.

വേഡിന് ഒരു ചുവട് പോലും പിഴച്ചില്ല. സിക്‌സ്,സിക്‌സ്,സിക്‌സ്…!”
ജീവിതം നിങ്ങളെ തളര്‍ത്തുമ്പോള്‍ മാത്യു വേഡിനെ പോലെ അതിജീവിക്കുക…!
വിമര്‍ശനങ്ങളെ നിങ്ങള്‍ മാത്യു വേഡിനെ പോലെ അടിച്ചകറ്റുക…!
തിരിച്ചു വരാനുള്ള അവസരങ്ങള്‍ നമുക്ക് ലഭിക്കുമ്പോള്‍ നാം മാത്യു വേഡ് ആയി അവതാരമെടുക്കുക…!

Latest Stories

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ